Wednesday, November 30, 2022

ലോകകപ്പില്‍ ചരിത്രനിമിഷം; പുരുഷന്മാരെ നിയന്ത്രിക്കാൻ വനിതാ സംഘം നാളെ മൈതാനത്ത്.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ഖത്തര്‍ ലോകകപ്പില്‍ പുതുചരിത്രമെഴുതാൻ തയ്യാറെടുത്ത് ഫ്രഞ്ച് റഫറി സ്റ്റെഫാനി ഫ്രാപ്പാർട്ട്. വ്യാഴാഴ്ച നടക്കുന്ന ജർമ്മനി-കോസ്റ്റാറിക്ക മത്സരത്തോടെ സ്റ്റെഫാനി പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതയാകും. അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അസിസ്റ്റന്റ് റഫറിമാരായ ബ്രസീലിന്റെ നുജ ബാക്ക്, മെക്സിക്കോയുടെ കാരെൻ ഡയസ് മദീന എന്നിവരും ഫ്രാപ്പാർട്ടിനെ സഹായിക്കും.
ഒരു പുരുഷ ലോകകപ്പ് മത്സരത്തിന്റെ ചുമതല വനിതാ ഓൺ-ഫീൽഡ് റഫറിയിംഗ് ടീം ഏറ്റെടുക്കുമ്പോൾ അൽ ബൈത്ത് സ്റ്റേഡിയത്തിൽ പിറക്കുന്നത് ചരിത്രം. 38 കാരി സ്റ്റെഫാനി ഫുട്ബോൾ ചരിത്രത്തിൽ തന്റെ പേര് ചേർക്കുന്നത് ഇതാദ്യമല്ല. പോളണ്ട്-മെക്‌സിക്കോ മത്സരത്തിൽ സ്റ്റെഫാനി അസിസ്റ്റന്റ് റഫറിയായി മത്സരം നിയന്ത്രിച്ചു. ലീഗ് 1, യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ റഫറിയാകുന്ന ആദ്യ വനിത കൂടിയാണ് ഫ്രാപ്പാർട്ട്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി ഓ ടി പി വേണം നാളെ മുതൽ വരുന്ന മാറ്റങ്ങൾ

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

പുതിയ മാസം തുടങ്ങുന്ന നാളെ മുതല്‍ സാമ്ബത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് ഉണ്ടാവുക.എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥ, ഗാര്‍ഹിക സിലിണ്ടര്‍ വില, റെയില്‍വേ ടൈം ടേബിള്‍ തുടങ്ങി നിരവധി രംഗങ്ങളിലാണ് മാറ്റങ്ങള്‍ വരുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎം വ്യവസ്ഥ

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് അക്കൗണ്ട് ഉടമ പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലാണ് നാളെ മുതല്‍ മാറ്റം വരുന്നത്. സുരക്ഷ കണക്കിലെടുത്ത് എസ്ബിഐ അടക്കമുള്ള ബാങ്കുകളില്‍ നടപ്പാക്കിയത് പോലെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് വണ്‍ ടൈം പാസ് വേര്‍ഡ് വേണം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോഴാണ് ഡിസംബര്‍ ഒന്നുമുതല്‍ വണ്‍ ടൈം പാസ് വേര്‍ഡ് നിര്‍ബന്ധമാക്കിയത്.

അക്കൗണ്ടുടമ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ എടിഎമ്മില്‍ നിന്ന പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്ബോള്‍ തന്നെ വണ്‍ ടൈം പാസ് വേര്‍ഡ് ലഭിക്കും. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്ബറിലേക്കാണ് ഒടിപി എത്തുക. ഒടിപി നല്‍കിയ ശേഷമാണ് എടിഎം പിന്‍ ആവശ്യപ്പെടുക. പിന്‍ നമ്ബര്‍ നല്‍കിയ ശേഷം ഇടപാട് നടത്താന്‍ കഴിയുംവിധമാണ് പിഎന്‍ബി എടിഎമ്മുകളില്‍ ക്രമീകരണം നടത്തിയിരിക്കുന്നത്. ഒറ്റത്തവണയായി പതിനായിരം രൂപയിലധികം പിന്‍വലിക്കാന്‍ ശ്രമിക്കുമ്ബോഴാണ് സുരക്ഷയുടെ ഭാഗമായി ഒടിപി സംവിധാനം ഒരുക്കിയത്.

ലൈഫ് സര്‍ട്ടിഫിക്കറ്റ്

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ വര്‍ഷാവര്‍ഷം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. നവംബര്‍ 30ആണ് ഇതിന്റെ സമയപരിധി. ഇതിനകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കി വരുംമാസങ്ങളിലും പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച്‌ പറയുന്നത്. ബാങ്ക് ശാഖയില്‍ പോയോ, ഓണ്‍ലൈന്‍ വഴിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാവുന്നതാണ്. ഇത് കൃത്യസമയത്ത് സമര്‍പ്പിച്ചില്ലായെങ്കില്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടാം.

എല്‍പിജി

സിഎന്‍ജി, പിഎന്‍ജി, എല്‍പിജി സിലിണ്ടര്‍ എന്നിവയുടെ വില പുനഃപരിശോധിക്കുന്നത് എല്ലാ മാസത്തിന്റെയും തുടക്കത്തിലാണ്. അങ്ങനെ നോക്കുമ്ബോള്‍ വരുന്ന ഡിസംബര്‍ ഒന്നുമുതലുള്ള ഒരാഴ്ച നിര്‍ണായകമാണ്. എല്ലാം മാസത്തിന്റെയും ആദ്യ ദിവസമാണ് എല്‍പിജിയുടെ വില പുനഃ പരിശോധിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് വാണിജ്യ സിലിണ്ടറിന്റെ വില എണ്ണവിതരണ കമ്ബനികള്‍ കുറച്ചിരുന്നു. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. അതേപോലെ തന്നെ പിഎന്‍ജി, സിഎന്‍ജി എന്നിവയുടെ വിലയും ഡിസംബര്‍ ആദ്യവാരം പുനഃപരിശോധനയ്ക്ക് വിധേയമാക്കും.

ബാങ്ക് അവധി

അടുത്ത മാസം ബാങ്കുകള്‍ മൊത്തം 14 ദിവസം അടഞ്ഞുകിടക്കും. പ്രാദേശിക അടിസ്ഥാനത്തില്‍ ഇതില്‍ വ്യത്യാസമുണ്ടാകും. വാരാന്ത്യ അവധികള്‍ ഉള്‍പ്പെടെയാണിത്. ക്രിസ്മസ് ഞായറാഴ്ചയാണ്. വര്‍ഷാന്ത്യ ദിവസം, ഗുരു ഗോബിന്ദ് സിങ്ങിന്റെ ജന്മദിനം ഉള്‍പ്പെടെയുള്ള അവധികളും വരുന്നുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ ഇടപാട് നടത്താന്‍ കഴിയും.

റെയില്‍വേ ടൈംടേബിള്‍

ശൈത്യകാലം കണക്കിലെടുത്ത് അടുത്ത മാസം ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തിയെന്ന് വരാം. ഡിസംബര്‍ ഒന്നിനാണ് ഇതുസംബന്ധിച്ച്‌ റെയില്‍വേയുടെ ഭാഗത്ത് നിന്ന് അറിയിപ്പ് ഉണ്ടാവുക. കഴിഞ്ഞ മാസം 13000 ട്രെയിനുകളുടെ സമയത്തിലാണ് റെയില്‍വേ മാറ്റം വരുത്തിയത്. 30 രാജധാനി ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

സര്‍വകലാശാല നിയമങ്ങളില്‍ ഭേദഗതി കരട് ബില്ലിന് മന്ത്രിസഭ യോഗത്തിന്‍റെ അംഗീകാരം.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●


സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലറുടെ സ്ഥാനത്ത് പ്രശസ്തനായ വിദ്യാഭ്യാസ വിദഗ്ദ്ധനെ നിയമിക്കുന്നതിന് സര്‍വകലാശാലാ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്ന നിയമ നിര്‍മ്മാണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
കേരള, മഹാത്മാഗാന്ധി, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, കേരള ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല, കേരള വെറ്ററിനറി അനിമല്‍ സയന്‍സ് സര്‍വകലാശാല, കേരള ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസ്, കേരള ആരോഗ്യ സര്‍വകലാശാല, എ.പി.ജെ.അബ്ദുള്‍കലാം സര്‍വകലാശാല എന്നീ സര്‍വകലാശാലാ നിയമങ്ങളിലാണ് ഭേദഗതി വരുത്തുക. നിയമിക്കപ്പെട്ടുന്ന ചാന്‍സലർക്കെതിരെ ഗുരുതരമായ പെരുമാറ്റ ദൂഷ്യ ആരോപങ്ങൾ ഉണ്ടായാൽ ചുമതലകളില്‍ നിന്ന് നീക്കം ചെയ്യുന്നതിന് സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജായിരുന്ന ഒരാള്‍ നടത്തുന്ന അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുമെന്നും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്.
യങ്ങ് ഇന്നവേഷന്‍ പ്രോഗ്രം 2022
കേരള ഡെവലപ്പ്മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്‍റെ (കെ-ഡിസ്ക്) മുന്‍നിര പദ്ധതിയായ യങ്ങ് ഇന്നവേഷന്‍ പ്രോഗ്രം 2022, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സര്‍വ്വകലാശാകളുടെയും മറ്റ് ഏജന്‍സികളുടെയും സമ്പൂര്‍ണ്ണ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കാന്‍ തീരുമാനിച്ചു.
ഹാന്‍വീവില്‍ ഓഹരി മൂലധനം ഉയര്‍ത്തും
കേരള സംസ്ഥാന ഹാന്‍ഡ്ലൂം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റെ (ഹാന്‍വീവ്) അംഗീകൃത ഓഹരി മൂലധനം 50 കോടി രൂപയില്‍ നിന്ന് 60 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:40
സംസ്ഥാനത്തെ എയ്ഡഡ് ഹൈസ്കൂളുകളില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 2022-23 അക്കാദമിക വര്‍ഷത്തേക്ക് കൂടി 1:40 ആയി നിലനിര്‍ത്താന്‍ തീരുമാനിച്ചു.
കോഴിക്കോട് ജില്ലയില്‍ ഓര്‍ഗന്‍ & ടിഷ്യൂ ട്രാന്‍സ്പ്ലാന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തീരുമാനിച്ചു. പോണ്ടിച്ചേരിയിലെ ജിപ്മറില്‍ (Jawaharlal Institute Of Postgraduate Medical Education And Research) സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ററോളജി വിഭാഗം പ്രൊഫസറായ ഡോ.ബിജു പൊറ്റക്കാട്ടിനെ പ്രസ്തുത ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കാന്‍ തീരുമാനിച്ചു.
2022ലെ പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്‍ അംഗീകരിച്ചു.
കേരള സഹകരണ സംഘം നിയമം, 1969 സമഗ്രമായി പരിഷ്ക്കരിച്ച് ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. നിയമ ഭേദഗതി നിര്‍ദേശങ്ങള്‍ ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു.
കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ കീഴില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് 1515 കോടി രൂപയുടെ എസ്റ്റിമേറ്റ് ചെലവില്‍ 1175 കോടി രൂപ കിഫ്ബി ഫണ്ടിങ്ങിലൂടെയും (ബജറ്റ് പ്രഖ്യാപനത്തിനുള്ള തുകയില്‍ പരിമിതപ്പെടുത്തേണ്ടതാണെന്ന നിബന്ധനയോടെ) ബാക്കി തുക വ്യവസായ പങ്കാളികളുള്‍പ്പെടെയുള്ള മറ്റ് സ്രോതസുകളില്‍ നിന്നും കണ്ടെത്തിയും സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.
രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയിലെ സ്ഥിരം തസ്തികകള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ശമ്പള പരിഷ്ക്കരണം നല്‍കാന്‍ തീരുമാനിച്ചു.
കോവളം ബേക്കല്‍ ജലപാത വികസനത്തിന്‍റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം നദിയെയും ചിത്താരി നദിയെയും ബന്ധിപ്പിച്ചു കൊണ്ട് കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കൃത്രിമ കനാലിനും നമ്പിയാരിക്കല്‍ ഭാഗത്ത് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന നാവിഗേഷന്‍ ലോക്കിനും വേണ്ടി ആകെ 44.156 ഹെക്ടര്‍ ഭൂമി കിഫ്ബി ധനസഹായത്തോടെ ഏറ്റെടുക്കുന്നതിനും, അതിനായി ഫെയര്‍വാല്യുവിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 178,15,18,655/രൂപയുടെ എസ്റ്റിമേറ്റിനും ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.
1963 ലെ കെജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 10 പ്രകാരം ഡിസ്റ്റിലറികള്‍ക്ക് ഈടാക്കുന്ന ടേണ്‍ ഓവര്‍ ടാക്സ് ഒഴിവാക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനും തുടര്‍ന്ന് കെജിഎസ്ടി നിരക്ക് 4 ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള കെജിഎസ്ടി നിയമ ഭേദഗതിക്കായുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിക്കാനും തീരുമാനിച്ചു.
ധനസഹായങ്ങള്‍:
Acute Lymphoblastic Leukemia (BALL) എന്ന ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം ജില്ലയില്‍ ആര്‍ വി ഭവനില്‍ വിമുക്തഭടനായ വിജയകുമാര്‍ .വി. യുടെ മകന്‍ വിമല്‍ ആര്‍ വി യുടെ ചികിത്സയ്ക്കായി വാര്‍ഷിക വരുമാന പരിധി സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥയില്‍ ഇളവ് നല്‍കിക്കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 1 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. കേരള സര്‍ക്കാരിന്‍റെ കാരൂണ്യ ബെനവലന്‍റ് ഫണ്ടില്‍ നിന്നും 2 ലക്ഷം രൂപ നേരത്തെ അനുവദിച്ചതിന് പുറമെയാണിത്.
ദുരഭിമാക്കൊലപാതകം മൂലം ഭര്‍ത്താവ് മരണപ്പെട്ട പാലക്കാട് തേങ്കുറിശ്ശി വിലേജില്‍ എളമന്ദം ആനന്ദ് നിവാസില്‍ പി ഹരിതയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

റെഡ് വെൽവെറ്റ് കേക്ക് തയ്യാറാക്കിയാലോ?

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

പ്രേമം സിനിമ കണ്ടവരൊക്കെ ഓര്‍ത്തു വയ്ക്കുന്നൊരു രുചിഓര്‍മ്മയാണ് റെഡ് വെല്‍വറ്റ് കേക്ക്. രണ്ടു കേക്കുകളെ പൊതിഞ്ഞ് രുചിയേറും ഐസിങ്.അതിലേക്ക് കത്തി ഇറങ്ങുമ്ബോള്‍ തെളിയുന്ന നിറച്ചാര്‍ത്ത്. കൊതിപ്പിക്കുന്ന രുചിമണം. ഇതൊക്കെയാണ് റെഡ് വെല്‍വെറ്റ് കേക്കിനെ പ്രിയപ്പെട്ടതാക്കുന്നത്. വീട്ടില്‍ എളുപ്പം തയാറാക്കം റെഡ് വെല്‍വെറ്റ് കേക്ക് തയ്യാറാക്കി നോക്കിയാലോ ..

ചേരുവകള്‍ :
1. മൈദ - 1 ½ കപ്പ്
2.കൊക്കോ പൗഡര്‍ - 1 ടേബിള്‍സ്പൂണ്‍
3.ബേക്കിംഗ് പൗഡര്‍ - 1 സ്പൂണ്‍
4.ബേക്കിംഗ് സോഡ - ½ സ്പൂണ്‍
5.ഉപ്പ് - ഒരു നുള്ള്
6. സണ്‍ഫ്ലവര്‍ ഓയില്‍ - ¾ cup
7. പഞ്ചസാര - 1 കപ്പ്
8. മുട്ട - 3
9. വാനില എസന്‍സ് - 1 സ്പൂണ്‍
10. ബട്ടര്‍ മില്‍ക്ക് - ½ കപ്പ്
11. റെഡ് കളര്‍ - 2 സ്പൂണ്‍
12. കണ്ടന്‍സ്ഡ് മില്‍ക്ക് (ആവശ്യമെങ്കില്‍) -1 സ്പൂണ്‍
ഫ്രോസ്റ്റിങ് :
വിപ്പിങ് ക്രീം - 3കപ്പ്
ചീസ് - 1 കപ്പ്
പഞ്ചസാര പൊടിച്ചത് - 2 കപ്പ്

തയാറാക്കുന്ന വിധം

(പ്രീഹീറ്റ് അവ്ന്‍ 180 ഡിഗ്രിയില്‍ 20 മിനിറ്റ്)

1 . പാല്‍ : ½ കപ്പ്

2 . സ്വര്‍ക്ക(വിനാഗിരി) അല്ലെങ്കില്‍ ലെമണ്‍ ജ്യൂസ് : 1 ടേബിള്‍സ്പൂണ്‍.
നാരങ്ങ നീരും പാലും നല്ലത് പോലെ യോജിപ്പിച്ച്‌ 10 മിനിറ്റു വെയ്ക്കുക.
1 -5 ചേരുവകള്‍ നല്ലത് പോലെ അരിച്ചെടുക്കുക.
2 . എണ്ണ, പഞ്ചസാര, മുട്ട, വനിലഎസന്‍സ്‌, കണ്ടന്‍സ്ഡ് മില്‍ക്ക് എന്നിവ ചേര്‍ത്തു നന്നായി ബീറ്റ് ചെയ്യുക.
3 . ഇതിലേക്കു അരിച്ചു വെച്ച പൊടികളും ബട്ടര്‍ മില്‍ക്കും റെഡ് കളറും ചേര്‍ത്തു യോജിപ്പിച്ചാല്‍ കേക്കിനുള്ള മാവ് റെഡിയായി.

ഫ്രോസ്റ്റിങ് :

വിപ്പിങ് ക്രീം, ചീസ്, പഞ്ചസാര പൊടിച്ചതും ചേര്‍ത്തു നല്ലതു പോലെ ബീറ്റ് ചെയ്യുക. ക്രീം ആവുന്നത് വരെ ബീറ്റ് ചെയ്യണം. ഈ ക്രീം ഉപയോഗിച്ച്‌ കേക്ക് അലങ്കരിക്കാം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

സംസ്ഥാനത്തെ കോളജുകളുടെ സമയം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാക്കാന്‍ നിര്‍ദേശം മുന്നോട്ടുവച്ച്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
സംസ്ഥാനത്തെ കോളജുകളുടെ സമയം രാവിലെ  എട്ടു മുതല്‍ രാത്രി എട്ടു വരെയാക്കാന്‍ നിര്‍ദേശം മുന്നോട്ടുവച്ച്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.അദ്ധ്യാപകരുടെ ജോലി സമയം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ മന്ത്രി മുന്നോട്ട് വെച്ചത്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കുവേണ്ടി കോളജ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാക്കി ഷിഫ്റ്റ് സമ്ബ്രദായം കൊണ്ടുവന്നാല്‍ അദ്ധ്യാപകര്‍ക്ക് സ്വന്തം ഗവേഷണത്തിനും സമയം കണ്ടെത്താനാകും. ശനിയാഴ്ച കൂടി പ്രവൃത്തി ദിവസമാക്കുന്നതും ആലോചിക്കാം.പുതിയ കരിക്കുലവും സിലബസും വരുമ്ബോള്‍ അദ്ധ്യാപകരുടെ ജോലി ഭാരത്തെ ബാധിക്കുമോ എന്ന ആശങ്ക വേണ്ട. നിലവിലുള്ള അദ്ധ്യാപകരെ ഉള്‍ക്കൊണ്ടുതന്നെ കോഴ്‌സ് കോമ്ബിനേഷന്‍ രൂപപ്പെടുത്താനാകുമെന്ന് മന്ത്രി വ്യക്തമാക്കി.

വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ ഉപരിപഠനത്തിന് പോകാന്‍ നാലുവര്‍ഷ ബിരുദ കോഴ്‌സ് വേണമെന്നതിനാല്‍ കൂടിയാണ് അതിനുള്ള അവസരം ഒരുക്കുന്നത്. ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി കോഴ്‌സുകള്‍ തിരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ നല്‍കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.കേരളത്തില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നെന്നതില്‍ ഒരുപരിധിവരെ വസ്തുതയുണ്ട്. അദ്ധ്യാപകരുടെ ഏകാധിപത്യത്തില്‍നിന്ന് ക്ലാസ് മുറികളെ മോചിപ്പിക്കണം. വിദ്യാര്‍ഥികള്‍ക്ക് സര്‍ഗാത്മക പ്രകടനത്തിനുള്ള വേദി കൂടിയാകണം ക്ലാസ് മുറികളെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവര്‍ ചാവി കൊടുത്താല്‍ ഓടുന്ന പാവകളോ ബ്രോയിലര്‍ കോഴിക്കുഞ്ഞുങ്ങളോ ആയല്ല പുറത്തിറങ്ങേണ്ടത്. കോഴ്‌സുകളുടെ തെരഞ്ഞെടുപ്പില്‍ കുട്ടികള്‍ക്ക് പരമാവധി സ്വാതന്ത്ര്യം അനുവദിക്കണം. കോഴ്‌സ് ഇടക്കുവെച്ച്‌ മുറിഞ്ഞുപോകുന്ന കുട്ടിക്ക് തിരികെ വരാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഇടുക്കി അണക്കെട്ട് ജനുവരി 31 വരെ സന്ദര്‍ശിക്കാം.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി നാളെ (01.12.2022) മുതല്‍ തുറന്നു കൊടുക്കുന്നു. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച്  മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി ഉത്തരവായി. 

രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചു വരെയാണു സന്ദര്‍ശന സമയം.  ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. ചെറുതോണി - തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ്  അണക്കെട്ടിലേക്ക് പ്രവേശനം. 

ചെറുതോണി അണക്കെട്ടില്‍ നിന്നു തുടങ്ങി ഇടുക്കി ആര്‍ച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കില്‍ ആറു കിലോമീറ്റര്‍ നടക്കണം. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേര്‍ക്ക് 600 രൂപയാണു ചാര്‍ജ്ജ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ലോകകപ്പില്‍ ഇന്ന് അര്‍ജന്റീനയ്ക്ക് ജീവന്മരണ പോരാട്ടം. ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന ഇന്ന് പോളണ്ടിനെ നേരിടും

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ലോകകപ്പില്‍ ഇന്ന് അര്‍ജന്റീനയ്ക്ക് ജീവന്മരണ പോരാട്ടം. ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന ഇന്ന് പോളണ്ടിനെ നേരിടും.ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ എന്ന സ്വപ്‌നം മുന്‍പില്‍ വെച്ച്‌ സൗദിയും ഇന്ന് മെക്‌സിക്കോയ്ക്ക് എതിരെ ഇറങ്ങും.

ഗ്രൂപ്പ് സിയില്‍ രണ്ട് കളിയില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ ഒന്നാമതാണ് പോളണ്ട്. രണ്ട് കളിയില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായി അര്‍ജന്റീന മൂന്ന് പോയിന്റോടെ രണ്ടാം സ്ഥാനത്തും. മൂന്ന് പോയിന്റ് തന്നെയാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സൗദിക്കുള്ളത്. എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ സൗദിയേക്കാള്‍ മുന്‍പിലാണ് അര്‍ജന്റീന.

ഇന്ന് പോളണ്ടിനെ തോല്‍പ്പിച്ചാല്‍ അര്‍ജന്റീനയ്ക്ക് 6 പോയിന്റോടെ ഗ്രൂപ്പ് ചാമ്ബ്യന്മാരായി പ്രീക്വാര്‍ട്ടറിലേക്ക് കടക്കാം. പോളണ്ടിനെതിരെ അര്‍ജന്റീന സമനില വഴങ്ങുകയാണ് എങ്കില്‍ മെസിയുടേയും സംഘത്തിന്റേയും പോയിന്റ് നാലാവും. പിന്നെ സൗദി-മെക്‌സിക്കോ ഫലം ആയിരിക്കും അര്‍ജന്റീനയുടെ ഭാവി നിര്‍ണയിക്കുക.

പോളണ്ടിന് എതിരെ അര്‍ജന്റീന സമനില വഴങ്ങുന്നതിനൊപ്പം മെക്‌സിക്കോ-സൗദി മത്സരവും സമനിലയില്‍ അവസാനിച്ചാല്‍ സൗദിക്കും അര്‍ജന്റീനയ്ക്കും നാല് പോയിന്റാവും. ഇവിടെ ഗോള്‍ വ്യത്യാസം അയിരിക്കും പട്ടികയിലെ രണ്ടാമതെ നിശ്ചയിക്കുക. സൗദിയെ മെക്‌സിക്കോ തോല്‍പ്പിക്കുകയും അര്‍ജന്റീന സമനില വഴങ്ങുകയും ചെയ്താല്‍ അര്‍ജന്റീനയ്ക്കും മെക്‌സിക്കോയ്ക്കും നാല് പോയിന്റാവും. എന്നാല്‍ ഇവിടേയും ഗോള്‍ വ്യത്യാസം ആണ് നിര്‍ണായകമാവുക.

ഗ്രൂപ്പ് ഡിയില്‍ അവസാന ഗ്രൂപ്പ് മത്സരവും ജയിച്ച്‌ ലോകകപ്പ് പ്രവേശനം ആഘോഷമാക്കാനാണ് ഫ്രാന്‍സ് ഇന്ന് ഇറങ്ങുന്നത്. ഡി ഗ്രൂപ്പില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്ന ടുണീഷ്യയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. ഗ്രൂപ്പ് ഡിയിലെ രണ്ടാമനാവാനുള്ള പോരില്‍ ഓസ്‌ട്രേലിയ ഡെന്‍മാര്‍ക്കിനെ നേരിടും. രണ്ട് കളിയില്‍ നിന്ന് മൂന്ന് പോയിന്റോടെ ഓസ്‌ട്രേലിയയാണ് രണ്ടാമത് നിലവില്‍. ഡെന്‍മാര്‍ക്ക് ഒരു പോയിന്റോടെ മൂന്നാമതും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: 🔥🔥 കൊച്ചിയിലെ നാളികേര വികസന ബോർഡിൽ സ്ഥിര ജോലി നേടാം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

📘മിനിമം പ്ലസ്‌ടു മുതൽ യോഗ്യത  ഉള്ളവർക്ക് LD ക്ലാർക്ക്,അസിസ്റ്റന്റ്, ഫീൽഡ് ഓഫീസർ, പ്രോഗ്രാം ഓഫീസർ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

📘 വനിതകൾക്കും അവസരം

📘വനിതകൾക്ക് അപേക്ഷാ ഫീസ് ഇല്ല

📘മാസം 1,42,000 വരെ ശമ്പളം

📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

അന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ ഇന്ന് യോഗം പരിഗണിക്കും.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
അന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. ഒരു വർഷമായി സർക്കാരിന്റെ പക്കലുള്ള കരട് ബിൽ, ഇലന്തൂർ നരബലിക്ക് പിന്നാലെയാണ് വീണ്ടും ജീവൻവെച്ചത്. ഗവർണറേ ചാനസിലർ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള കരട് ബില്ലും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വരും. ഇതുൾപ്പെടെ തിങ്കളാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പരിഗണിക്കുന്നതിനുള്ള അഞ്ചു നിയമഭേദഗതികളുടെ കരടുകളാണ് ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുക.
അതേസമയം സഹകരണ മേഖലയിലെ ക്രമക്കേടുകൾ തടയാനും സമ്പൂർണ പരിഷ്കരണവും ലക്ഷ്യമിട്ടുള്ള മൂന്നാം സഹകരണ ഭേദഗതി ബില്ലിന്റെ പരിഷ്കരിച്ച കരടും ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും. സഹകരണ ബാങ്കുകളുടെയും പ്രാഥമിക സഹകരണ സംഘങ്ങളുടെയും നിയന്ത്രണത്തിനുള്ള നിർദേശങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. സഹകരണസ്ഥാപനങ്ങളിലെ അറ്റൻഡന്റുമാർ, വാച്ച്മാൻമാർ തുടങ്ങിയ ലാസ്റ്റ്ഗ്രേഡ് നിയമനങ്ങൾ സഹകരണസ്ഥാപനങ്ങളുടെ ഭരണസമിതികളുടെ നിയന്ത്രണത്തിൽ നിന്ന് മാറ്റി സഹകരണ പരീക്ഷാബോർഡിന് വിടണമെന്നും കരട് ബില്ലിൽ ശുപാർശയുണ്ടെന്നാണറിയുന്നത്.
അഭിഭാഷക ക്ഷേമനിധി ഭേദഗതിബിൽ, മുദ്രപ്പത്ര ഭേദഗതി ബിൽ എന്നിവയുടെ കരട് രൂപങ്ങളും ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. നിലവിലെ ഓർഡിനൻസുകൾക്ക് പകരമുള്ള മറ്റ് ചില ബില്ലുകളും പരിഗണനയിലുണ്ടെങ്കിലും സഭാസമ്മേളനത്തിന്റെ സമയക്രമം നോക്കിയാവും ഇവ പരിഗണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ലോകകപ്പ് ഫുട്ബോളില്‍ വെയ്ല്‍സിനെ വീഴ്ത്തി ഇംഗ്ലണ്ടും ഇറാനെ മറികടന്ന് യുഎസ്‌എയും പ്രീ ക്വാര്‍ട്ടറിലെത്തി

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ലോകകപ്പ് ഫുട്ബോളില്‍ വെയ്ല്‍സിനെ വീഴ്ത്തി ഇംഗ്ലണ്ടും ഇറാനെ മറികടന്ന് യുഎസ്‌എയും പ്രീ ക്വാര്‍ട്ടറിലെത്തി.വെയില്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്ബ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഇറാന്‍റെ കനത്ത വെല്ലുവിളി മറികടന്ന് ഒരു ഗോള്‍ ജയവുമായാണ് യുഎസ്‌എ രണ്ടാം സ്ഥാനക്കാരായി ബി ഗ്രൂപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഏഴ് പോയന്‍റുള്ള ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ചാമ്ബ്യന്‍മാര്‍. അഞ്ച് പോയന്‍റുമായി യുഎസ്‌എ രണ്ടാം സ്ഥാനത്തെത്തി.

വെയ്ല്‍സിനെതിരെ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ രണ്ട് മിനിറ്റിന്‍റെ ഇടവേളയില്‍ രണ്ട് ഗോളടിച്ചാണ് ഇംഗ്ലണ്ട് ആധികാരിക ജയവുമായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇഗ്ലണ്ടിനായി മാര്‍ക്കസ് റാഷ്ഫോര്‍ഡ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഫില്‍ ഫോഡന്‍റെ വകയായിരുന്നു മൂന്നാം ഗോള്‍. ഇറാനെതിരെ ആദ്യ പകുതിയില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച്‌ നേടിയ ഗോളിലാണ് യുഎസ്‌എ ജയിച്ചു കയറിയത്. പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് എ ഗ്രൂപ്പ് റണ്ണറപ്പുകളായ സെനഗലിനെ നേടിരുമ്ബോള്‍ എ ഗ്രൂപ്പ് ചാമ്ബ്യന്‍മാരായ നെതര്‍ലന്‍ഡ്സാണ് യുഎസ്‌എയുടെ പ്രീ ക്വാര്‍ട്ടര്‍ എതിരാളികള്‍.

ഗോളടിക്കാന്‍ മടിച്ച ആദ്യ പകുതി

തുല്യശക്തികളുടെ പോരാട്ടം കണ്ട ആദ്യ പകുതിയില്‍ പത്താം മിനിറ്റില്‍ ഇംഗ്ലണ്ടിനാണ് ആദ്യ അവസരം ഒരുങ്ങിയത്. ഹാരി കെയ്നിന്‍റെ പാസില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡിന് നല്‍കിയ തുറന്ന അവസരം പക്ഷെ വെയ്ല്‍ ഗോള്‍ കീപ്പര്‍ വാര്‍ഡിന്‍റെ മുന്നോട്ടുള്ള കുതിപ്പില്‍ വിഫലമായി.തുടക്കം മുതല്‍ പന്ത് ഇംഗ്ലണ്ടിന്‍റെ കാലിലായിരുന്നെങ്കിലും കളിയുടെ വേഗം കൂട്ടാന്‍ അവര്‍ക്കായില്ല.പതിനെട്ടാം മിനിറ്റില്‍ ബോക്സിന് പുറത്ത് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.ആദ്യ 20 മിനിറ്റ് ഇരുഭാഗത്തു നിന്നും കാര്യമായ ആക്രമണ നീക്കങ്ങളൊന്നും ഉണ്ടാവഞ്ഞതോടെ മത്സരം വിരസമായി.ആദ്യ അര മണിക്കൂറില്‍ 76 ശതമാനം പന്ത് ഇംഗ്ലണ്ടിന്‍റെ കാലിലായിരുന്നു.38ാം മിനിറ്റില്‍ ലീഡെടുക്കാന്‍ ഫോഡന് അവസരം ലഭിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തുപോയി.39-ാം മിനിറ്റില്‍ ഹെന്‍ഡേഴ്സന്‍റെ ക്രോസില്‍ ഡിഫ്ലക്‌ട് ചെയ്തുവന്ന പന്തില്‍ റാഷ്ഫോര്‍ഡ് റിച്ചാര്‍ലിസണെപ്പോലെ ഓവര്‍ഹെഡ് കിക്കെടുക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി.

രണ്ടടിച്ച്‌ തുടങ്ങിയ രണ്ടാം പകുതി

എന്നാല്‍ ആദ്യ പകുതിയില്‍ കണ്ട ഇംഗ്ലണ്ടിനെയല്ല രണ്ടാം പകുതിയില്‍ കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബോക്സിന് പുറത്ത് ഫില്‍ ഫോഡനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്ന് മാര്‍ക്കസ് റാഷ്ഫോര്‍ഡ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. 50-ാം മിനിറ്റില്‍ ലീഡെടുത്ത ഇംഗ്ലണ്ടിന്‍റെ രണ്ടാം ഗോളിന് ഒരുമിനിറ്റിന്‍റെ ഇടവേളയെ ഉണ്ടായിരുന്നുള്ളു. ഹാരി കെയ്ന്‍ തളികയിലെന്നവണ്ണം നല്‍കിയ ക്രോസില്‍ ഫില്‍ ഫോഡന്‍റെ മനോഹര ഫിനിഷിംഗ്. ഇംഗ്ലണ്ട് രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ നേടി 2-0ന് മുന്നിലെത്തി. രണ്ട് ഗോള്‍ വീണതോടെ വെയ്ല്‍സ് ഉണര്‍ന്നു. തൊട്ടുപിന്നാലെ ഇംഗ്ലണ്ട് ബോക്സില്‍ തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ വെയ്ല്‍സിന് നഷ്ടമായി. എന്നാല്‍ ആക്രമണം മറക്കാതിരുന്ന ഇംഗ്ലണ്ട് 68-ാം മിനിറ്റില്‍ റാഷ്ഫോര്‍ഡിലൂടെ വീണ്ടും ലീഡുയര്‍ത്തി.

ഇറാനെ വീഴ്ത്തി യുഎസ്‌എ

 

വാശിയേറിയ മറ്റൊരു പോരാട്ടത്തില്‍ ഇറാന്‍റെ വെല്ലുവിളി അതിജീവിച്ചാണ് അമേരിക്ക പ്രീ ക്വാര്‍ട്ടറിലെത്തിയത്. തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടി. മൂന്നാം മിനിറ്റില്‍ യുഎസ് ബോക്സിന് പുറത്ത് ഇറാന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും അപകടമൊഴിവാക്കി യുഎസ് രക്ഷപ്പെട്ടു.പതിനാറാം മിനിറ്റില്‍ ഇറാന്‍ ഗോള്‍ കീപ്പറുടെ മികവ് തിമോത്തി വിയക്ക് ഉറപ്പായൊരു ഗോള്‍ നിഷേധിച്ചു. ആദ്യ 20 മിനിറ്റില്‍ആക്രമണങ്ങള്‍ നയിച്ചത് യുഎസ് ആയിരുന്നെങ്കിലും ഫിനിഷിംഗിലെ പോരായ്മ അവര്‍ക്ക് തിരിച്ചടിയായി.21-ാം മിനിറ്റില്‍ മുന്നിലെത്താന്‍ ഇറാന് അവസരം ലഭിച്ചെങ്കിലും അസമൗണിന്‍റെ ഉറച്ച ഗോളവസരം ടിം റീം നിഷ്ഫലമാക്കി.

ആദ്യ അരമണിക്കൂറിനുശേഷം സമ്മര്‍ദ്ദമുയര്‍ത്തിയ യുഎസ് തുടര്‍ച്ചയായി കോര്‍ണറുകള്‍ നേടി. ഇതിനിടെ തിമോത്തി വിയ ഇറാന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി. 38ാം മിനിറ്റില്‍ യുഎസിന്‍റെ സമ്മര്‍ദ്ദത്തിന് ഫലം കണ്ടു. കോര്‍ണറില്‍ നിന്ന് ഇറാന്‍ ഗോള്‍ കീപ്പര്‍ അലിറേസയെ മറികടന്ന് ക്രിസ്റ്റ്യന്‍ പുലിസിച്ച്‌ യുഎസിനെ മുന്നിലെത്തിച്ചു. ഗോള്‍ നേടാനുള്ള ശ്രമത്തില്‍ ഇറാന്‍ ഗോള്‍ കീപ്പറുടെ കാല് തലയില്‍ കൊണ്ട് പുലിസിച്ചിന് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് ഗ്രൗണ്ട് വിട്ട പുലിസിച്ച്‌ അഞ്ച് മിനിറ്റിന് ശേഷം തിരിച്ചെത്തി.

ഫിനിഷിംഗില്‍ പിഴച്ച്‌ ഇറാന്‍

രണ്ടാം പകുതിയില്‍ സമനില ഗോള്‍ കണ്ടെത്താന്‍ ഇറാന്‍ ആക്രമണം കനപ്പിച്ചതോടെ മത്സരം ആവേശകരമായി.എന്നാല്‍ ഫിനിഷിംഗിലെ പിഴവ് ഇറാന് തിരിച്ചടിയായി.ഇഞ്ചുറി ടൈമില്‍ ലഭിച്ച സുവര്‍ണാവസരം ഇറാന് നഷ്ടമായി. ബോക്സില്‍ ഇറാന്‍ മുന്നേറ്റനിരതാരത്തെ വീഴ്ത്തിയെന്ന് ആരോപിച്ച്‌ പെനല്‍റ്റിക്കായി ഇറാന്‍ താരങ്ങള്‍ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. രണ്ടാം പകുതിയില്‍ ലഭിച്ച സുവര്‍ണാവസരങ്ങള്‍ ഇറാന്‍ മുന്നേറ്റ നിര പാഴാക്കിയതോടെ വിജയവുമായി യുഎസ്‌എ പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: 🔥🔥 C-DIT വഴി കമ്പ്യൂട്ടർ ഉപയോഗിച്ചു വീട്ടിൽ ഇരുന്നു Data Entry Work ചെയ്യാം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

📘പ്ലസ്‌ടു യോഗ്യത ഉള്ളവർക്ക് Image / PDF Editing വർക്കുകൾ വീട്ടിൽ ഇരുന്നു ചെയ്യാം

📘ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
Centre for Development of Imaging Technology(C-DIT) is a unique institution under Government of Kerala with diverse skill sets and achievements in the areas of Imaging Technology & ICT and their applications. Founded in December 1988 as an offshoot of Kerala State Film Development Corporation, C-DIT started its operations with two projects funded by the Government of India- one in the field of research and development in film and electronics technology and another in the area of science and development communication using video.

Subsequently, C-DIT diversified into Information Technology applications including software development and to providing IT enabled services. C-DIT has been functioning as a Total Solutions Provider in IT and Communication fields mainly in the Government sector for the last 30 years. We have also made our mark in the areas of education and training by offering a stream of courses in communication, new media production and I.T.
C-DIT Home Data Entry Jobs 2022 – Image/PDF Editing Personnel – Job Description:
C-DIT has undertaken many massive digitization projects which includes scanning, graphic editing, meta data creation and data entry of metadata. To carry out the metadata creation and data entry in both Malayalam and English language, C-DIT desires to create a panel of eligible applicants. The empaneled applicants should have their own computer System with broadband Internet connectivity and may work from their own premises. They will be provided login credentials to access digitized copies of documents online. They shall read through the document and fill pre-defined metadata form pertaining to each file. The payment shall be released upon verification and acceptance of the meta data created as per the rate contract to be made between the Data Processor and C-DIT. This being a work contract, TDS as applicable, will be deducted from the payments made to the Data Processors.

📘അപേക്ഷ  സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE


DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഡിജിറ്റൽ രൂപ നാളെ എത്തും; എങ്ങനെ ഉപയോഗിക്കണം ?

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ നാളെ എത്തും. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന രൂപയുടെ അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും. ഇന്ത്യയ്ക്ക് പുറമെ, ബഹാമസ്, ജമൈക്ക, നൈജീരിയ, റഷ്യ, സ്വീഡൻ, ചൈന, അമേരിക്ക എന്നിവിടങ്ങളിലും ഇത്തരത്തിൽ ഡിജിറ്റൽ കറൻസി ഉപയോഗത്തിലുണ്ട്. ( what is digital rupee how to use it )
ഉപയോഗിക്കേണ്ടത് എങ്ങനെ ?
ഡിജിറ്റൽ രൂപയെന്നാൽ കറൻസിയുടെ ഇലക്ട്രോണിക് പതിപ്പാണ്. ബാങ്ക് നൽകുന്ന ഡിജിറ്റൽ വോളറ്റ് വഴിയാണ് ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികൾ തമ്മിലോ, വ്യക്തിയും കടയുടമയും തമ്മിലും മറ്റും പണമിടപാട് നടത്താൻ ഡിജിറ്റൽ രൂപ ഉപയോഗിക്കാം. കടകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് ഡിജിറ്റൽ രൂപ വഴി പണമിടപാട് നടത്താം.
ഡിജിറ്റൽ രൂപ നാം സാധാരണ പണം ഉപയോഗിക്കുന്നത് പോലെ നിക്ഷേപം നടത്താനും മറ്റും ഉപയോഗിക്കാൻ സാധിക്കും. ബാങ്ക് അക്കൗണ്ടിൽ പണം കിടക്കുമ്പോൾ പലിശ ലഭിക്കുന്നത് പോലെ, ബങ്ക് വാളറ്റിൽ ഡിജിറ്റൽ രൂപ കിടന്നാൽ പലിശ ലഭിക്കില്ല.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന ഡിജിറ്റൽ രൂപ
നാല് ബാങ്കുകൾക്കാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. എസ്ബിഐ, ഐസിഐസിഐ, യെസ് ബാങ്ക്, ഐഡിഎഫ്‌സി. പിന്നീട് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതോടെ ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കോടാക് മഹീന്ദ്ര ബാങ്ക് എന്നിവയും പദ്ധതിയിൽ പങ്കാളികളാകും.
ആർക്കെല്ലാം ലഭ്യമാകും ?
ആദ്യ ഘട്ടത്തിൽ മുംബൈ, ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ മാത്രമേ ഡിജിറ്റൽ രൂപ ലഭ്യമാവുകയുള്ളു. രണ്ടാം ഘട്ടത്തിലാണ് കേരളം പദ്ധതിയിൽ ഉൾപ്പെടുക. രണ്ടാം ഘട്ടത്തിൽ അഹമ്മദാബാദ്, ഗാംഗ്‌ടോക്, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, ഇൻഡോർ, ലഖ്‌നൗ, പാട്‌ന, ശിംല എന്നിവിടങ്ങളിലും ലഭ്യമാകും.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, November 29, 2022

പടരുന്ന ചെങ്കണ്ണ് രോഗം; പ്രതിരോധം എങ്ങനെ?

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

കാലാവസ്ഥ വ്യതിയാനം, അനാരോഗ്യകരമായ ജീവിത സാഹചര്യവും നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കും ഗുരുതരമായ രോഗങ്ങൾക്കും വഴിവെക്കും. ഈയിടെയായി ആളുകൾക്കിടയിൽ ചെങ്കണ്ണ് രോഗം പിടിപെടുന്നത് വർധിച്ചിട്ടുണ്ട്. നിരവധിപേരാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടിയെത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണു രോഗികൾ കൂടുതലായും എത്തുന്നത്.
നേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ്. ബാക്ടീരിയ, വൈറസ് ബാധ, വൈറസ് എന്നിവ കൊണ്ടും രോഗം ഉണ്ടാകാം. ഈ രോഗം പടരുന്നതിനാൽ വീട്ടിലെ ഒരാൾക്ക് ബാധിച്ചാൽ മറ്റുള്ളവർക്കും പെട്ടെന്നു പിടിപെടാൻ സാധ്യതയുണ്ട്. കൃത്യമായ സമയത്ത് തന്നെ ചികിത്സ ലഭിച്ചാൽ മൂന്നുനാലു ദിവസം കൊണ്ട് രോഗം മാറും. എന്നാൽ സമയോചിതമായ ചികിത്സ ലഭിക്കാതെ പോയാൽ കാഴ്ച്ച നഷ്ടപ്പെടാൻ വരെ സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനത്താൽ രോഗം പടരാനുള്ള സാധ്യത കൂടുതലായതിനാൽ കരുതൽ അത്യാവശ്യമാണ്.
കണ്ണിനു ചൂട്, കണ്ണുകൾക്കു ചൊറിച്ചിൽ, കൺപോളകൾക്കു തടിപ്പ്, തലവേദന, കണ്ണുകളിൽ ചുവപ്പുനിറം, പീള കെട്ടൽ, പ്രകാശം അടിക്കുമ്പോൾ അസ്വസ്ഥത, ചിലർക്കു വിട്ടുവിട്ടുള്ള പനി തുടങ്ങിയവയാണ് ചെങ്കണ്ണ് രോഗത്തിന്റെ ലക്ഷണങ്ങൾ. രോഗം പിടിപെട്ടാൽ സ്വയമേ ചികിത്സിക്കുന്നത് ഒഴിവാക്കുക. ഡോക്റ്ററുടെ നിർദ്ദേശ പ്രകാരം മരുന്നുകൾ കഴിക്കുക.
രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ രോഗബാധിതർ പ്ലെയിൻ കണ്ണടകളോ കൂളിംഗ് ഗ്ലാസ്സോ ഉപയോഗിക്കാം. രോഗം പിടിപെട്ടാൽ ടിവി, കംപ്യൂട്ടർ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക. വൈറസ് വായുവിലൂടെ പകരുന്നതിനാൽ രോഗം ബാധിച്ചയാളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക. ∙ രോഗബാധിതർ ഉപയോഗിച്ച സോപ്പ്, തോർത്ത് എന്നിവ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക. കൈ ഇടയ്ക്കിടയ്ക്ക് കഴുകി വൃത്തിയാക്കുക.
ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുക, ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കുക, കൃത്യമായ സമയത്ത് ഉറങ്ങുക, ശരീരത്തിനും കണ്ണുകൾക്കും വിശ്രമം നൽകുക.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

വിഴിഞ്ഞം സമരം: സംസ്ഥാനത്തൊട്ടാകെ പൊലീസിനു ജാഗ്രതാ നിര്‍ദേശം

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ ജാഗ്രത പാലിക്കാന്‍ പൊലീസിനു നിര്‍ദേശം തീരദേശ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ ജാഗ്രത ശക്തമാക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാര്‍ നിര്‍ദേശം നല്‍കി.

വിഴിഞ്ഞത്തു പൊലീസ് സ്റ്റേഷനു നേരെ അക്രമമുണ്ടായ പശ്ചാത്തലത്തിലാണ് നിര്‍ദേശം. കലാപസമാനമായ സാഹചര്യം നേരിടാന്‍ സജ്ജമാവാനാണ് സേനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. റേഞ്ച് ഡിഐജിമാര്‍ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്തണം. പൊലീസ് ഉദ്യോഗസ്ഥരുടെ അവധിക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ അവധി വേണ്ടവര്‍ ജില്ലാ പൊലീസ് മേധാവിയുടെ അനുമതി തേടണം. അക്രമ സാധ്യത കണക്കിലെടുത്ത് സ്‌പെഷല്‍ ബ്രാഞ്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

അതിനിടെ, വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനിയാണ് സ്‌പെഷല്‍ ഓഫീസര്‍. അഞ്ച് എസ്പിമാരും സംഘത്തിലുണ്ട്. സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ മേല്‍നോട്ടവുമാണ് സംഘത്തിന്റെ ചുമതലകള്‍.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് മേധാവി എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ തീരുമാന പ്രകാരമാണ് വിഴിഞ്ഞത്തിന് മാത്രമായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. എട്ടു ഡിവൈഎസ്പിമാരും, സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ആള്‍ക്കൂട്ടം നിയന്ത്രിച്ച്‌ പരിചയമുള്ള െ്രെകംബ്രാഞ്ച്, ലോ ആന്റ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് സംഘത്തിലേക്ക് നിയോഗിക്കുക.

ക്യാമ്ബുകളില്‍ നിന്നുള്ള പൊലീസുകാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. വിഴിഞ്ഞം ഇപ്പോള്‍ ശാന്തമാണ്. എന്നാല്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം പൂര്‍ണമായും പരിഹരിച്ചിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം രൂപീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തത്. സമരപ്പന്തലുകളിലും വിഴിഞ്ഞം ജംഗ്ഷനിലുമായി അറുനൂറിലേറെ പൊലീസിനെ അധികമായി വിന്യസിച്ചിരുന്നു

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ചൈനയിൽ കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
 ചൈനയിൽ കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഒരിടവേളയ്‌ക്ക് ശേഷം ചൈനയിൽ പലയിടത്തും ക്വാറന്റൈൻ സെന്ററുകളും താത്കാലിക ആശുപത്രികളും ഉയർന്നു തുടങ്ങിയിരിക്കുകയാണ്. ഗ്വാങ്ഷൗവിൽ 2,50,000 പേരെ ഉൾക്കൊള്ളുന്ന ക്വാറന്റൈൻ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതായാണ് റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്. 13 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന നഗരമാണ് ഗ്വാങ്ഷൗ. കഴിഞ്ഞ മാസം മുതൽ ഇവിടെ കൊറോണ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മാത്രം മേഖലയിൽ 7000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗ്വാങ്ഷൗവിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താത്കാലിക ആശുപത്രികളും വ്യാപകമായി നിർമ്മിക്കുന്നുണ്ട്. ഇവിടെ 80,000 പേരെ ഒരേസമയം ഉൾക്കൊള്ളാൻ സാധിക്കും. ഇതിന് പുറമെയാണ് 2,46,407 കിടക്കകളുള്ള ക്വാറന്റൈൻ കേന്ദ്രത്തിന്റേയും നിർമ്മാണം പുരോഗമിക്കുന്നത്.

ഹൈസു ജില്ലയിൽ 95.300 പേരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ബീജിംഗ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും കൊറോണ വലിയ തോതിൽ വ്യാപിക്കുന്നത്. രോഗികളുമായി സമ്പർക്കം പുലർത്തുന്നവരെയെല്ലാം കൂട്ടത്തോടെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. സീറോ-കൊവിഡ് എന്ന ലക്ഷ്യത്തിൽ കർശന നിയന്ത്രണങ്ങളാണ് എല്ലായിടത്തും ഏർപ്പെടുത്തിയിരിക്കുന്നത്.
______________________________________

https://chat.whatsapp.com/Eqfp4pKRyyn7JqtI2OKqRD

*JAGANNATH NEWS : 29/11/2022*

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

അറുപത്തിയൊന്നാമത് റവന്യൂ ജില്ലാ കലോത്സവത്തിന് അഞ്ചുചൊല്ലിന്റെ നാട്ടില്‍ കൊടിയേറി.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●

അറുപത്തിയൊന്നാമത് റവന്യൂ ജില്ലാ കലോത്സവത്തിന് അഞ്ചുചൊല്ലിന്റെ നാട്ടില്‍ കൊടിയേറി.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.ലാല്‍ പതാക ഉയര്‍ത്തി.

ചടങ്ങില്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബൈജു, ജില്ലാ പഞ്ചായത്ത് അംഗം കെ.അംബികാകുമാരി, ഗ്രാമപഞ്ചായത്ത് അംഗം അഖില്‍ രാധാകൃഷ്ണന്‍, സ്വാഗത സംഘം ജോ. ജനറല്‍ കണ്‍വീനര്‍ അനസ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പി.എസ്.സുപാല്‍ എം.എല്‍.എ അദ്ധ്യക്ഷനാകും. കലാമത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും.

ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാകളക്ടര്‍, റൂറല്‍ എസ്.പി തുടങ്ങിയവര്‍ പങ്കെടുക്കും. മേളയുടെ നടത്തിപ്പിന് പന്ത്രണ്ട് സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. പി.എസ്.സുപാല്‍ എം.എല്‍.എ ചെയര്‍മാനായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.ലാല്‍ ജനറല്‍ കണ്‍വീനറുമായ സ്വാഗതസംഘമാണ് നേതൃത്വം നല്‍കുന്നത്.

കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മൂന്ന് നേരവും ഭക്ഷണം ഒരുക്കിയിരിക്കുന്നത് അഞ്ചല്‍ അല്‍ അമാന്‍ ഓഡിറ്റോറിയത്തിലാണ്. വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന നടത്തിപ്പ് കേന്ദ്രമായ അഞ്ചല്‍ ഈസ്റ്റ് സ്കൂള്‍ ഉള്‍പ്പെടെ പന്ത്രണ്ട് വേദികളാണ് സജ്ജമാക്കിയിട്ടുള്ളത്.

138 മത്സര ഇനങ്ങളിലായി 6500 ഓളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഡിസംബര്‍ 2ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം പി.എസ്.സുപാല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേല്‍ അദ്ധ്യക്ഷനാകും. എം.നൗഷാദ് എം.എല്‍.എ, മുന്‍ മന്ത്രി കെ.രാജു, കശുഅണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഗുജറാത്തിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ഗുജറാത്തിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 89 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.ആം ആദ്മി പാര്‍ട്ടിയുടെ പ്രഭവ കേന്ദ്രമായ സൂറത്തിലും, പാരമ്ബരാഗതമായി കോണ്‍ഗ്രസിന് സ്വാധീനമുള്ള സൗരാഷ്ട്ര മേഖലയിലും ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി മുന്‍മന്ത്രി ജയ് നാരായണന്‍ വ്യാസ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് ബിജെപിക്ക് തിരിച്ചടിയായി.

മോര്‍ബി, സൂറത്ത്, ഗിര്‍ സോമനാഥ്, കച്ച്‌,രാജ്കോട്ട്, ജാംനഗര്‍, പോര്‍ബന്തര്‍ എന്നീ മേഖലകളിലാണ് ആദ്യഘട്ട വൊട്ടെടുപ്പ് നടക്കുന്നത്. പ്രചരണത്തില്‍ മോര്‍ബി പാലം ദുരന്തം കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ബിജെപിക്കെതിരെ ആയുധമാക്കിയിരുന്നു. 54 സീറ്റുകളുള്ള സൗരാഷ്ട്ര, കച്ച്‌ മേഖലകളില്‍ 30 സീറ്റ് നേടി കഴിഞ്ഞ തവണ മുന്‍ തൂക്കം നേടിയത് കോണ്‍ഗ്രസ് ആണ്‌. പാട്ടീദാര്‍ പ്രക്ഷോഭത്തിന്റെ അനൂകൂല്യം ഇത്തവണ ഇല്ലെങ്കിലും, ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന്റ പിന്തുണക്കു കാര്യമായ ഇളക്കം തട്ടിയിട്ടില്ല. പാട്ടീദാര്‍ സമുദായത്തില്‍ നിന്ന് കൂടുതല്‍ സ്ഥാനാര്‍ഥികളെ നിയോഗിച്ച ആം ആദ്മി പാര്‍ട്ടി ഇത്തവണ പാട്ടീദാര്‍ വോട്ടുകളുടെ വിഭജനം സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.

ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനാര്‍ഥി കള്‍ എല്ലാം മത്സരിക്കുന്നത് ആദ്യഘട്ടത്തിലാണ്. പാര്‍ട്ടിയുടെ പ്രഭവകേന്ദ്രമായ സൂറത്തില്‍ ഏഴ് മുതല്‍ എട്ട് സീറ്റുകള്‍ വരെ നേടുമെന്ന ആത്മവിശ്വാസം ആം ആദ്മി പാര്‍ട്ടിക്കുണ്ട്. മറ്റു മേഖലകളില്‍ ആം ആദ്മി ചോര്‍ത്തുന്ന വോട്ടുകളാകും നിര്‍ണായകമാകുക. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ എംഎല്‍എ ജയ് നാരായണന്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപി യ്ക്ക് കനത്ത തിരിച്ചടിയായി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

General Knowledge :: 29.11.2022

*📚 _Daily Question's & Answer's_ 📖*

©️ അറിവിന്റെ ലോകം
*_👇To join this group👇_*

〰️〰️〰️〰️〰️〰️〰️〰️〰️〰️

Q. What is the theme of Earth Day 2022?

(എ) നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക
(ബി) നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാനും സംരക്ഷിക്കാനും
(സി) പ്ലാനറ്റ് എർത്ത് ഉത്തരവാദിത്തമുള്ള എല്ലാവരും
(ഡി) നമ്മുടെ ഭൂമിയെ പുനഃസ്ഥാപിക്കുക

ഉത്തരം. എ

വിശദീകരണം: 2022ലെ ഭൗമദിനത്തിന്റെ തീം "നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക" എന്നതാണ്. നമ്മുടെ ആരോഗ്യം, നമ്മുടെ കുടുംബങ്ങൾ, ഉപജീവനമാർഗ്ഗം എന്നിവ സംരക്ഷിക്കാനും സംരക്ഷിക്കാനുമുള്ള സമയമാണിത്. ഈ ദിവസം, നാം പ്രവർത്തിക്കണം (ധൈര്യത്തോടെ), നവീകരിക്കണം (വിശാലമായി), നടപ്പിലാക്കണം (സമത്വത്തോടെ).


2. ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

1. സുസ്ഥിര ഫാഷൻ എന്നത് പാരിസ്ഥിതികമായും സാമൂഹികമായും ഉത്തരവാദിത്തമുള്ള ഒരു വസ്ത്ര വിതരണ ശൃംഖലയെ സൂചിപ്പിക്കുന്നു.
Q. മൊത്തം ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 8% വും ഫാഷൻ വ്യവസായമാണ്.


ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് / ശരിയാണ്.
(a) 1 മാത്രം
(b) 2 മാത്രം
(c) 1 ഉം 2 ഉം
(d) 1 അല്ലെങ്കിൽ 2 അല്ല

ഉത്തരം. സി

വിശദീകരണം: സുസ്ഥിര ഫാഷൻ എന്നത് പാരിസ്ഥിതികമായും സാമൂഹികമായും ഉത്തരവാദിത്തമുള്ള ഒരു വസ്ത്ര വിതരണ ശൃംഖലയെ സൂചിപ്പിക്കുന്നു. കൂടാതെ, മൊത്തം ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 8% വും ഫാഷൻ വ്യവസായമാണ്.

Q. എപ്പോഴാണ് ഭൗമദിനം ആചരിക്കുന്നത്?

(എ) 20 മാർച്ച്
(ബി) 22 ഏപ്രിൽ
(സി) ജൂൺ 5
(ഡി) 24 സെപ്റ്റംബർ

ഉത്തരം: ബി

വിശദീകരണം: എല്ലാ വർഷവും ഏപ്രിൽ 22 ന് ഭൗമദിനം ആചരിക്കുന്നു. ഭൂമിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

Q. ആദ്യത്തെ ഭൗമദിനം ആചരിച്ചത് എപ്പോഴാണ്?
(എ) 1992
(ബി) 2001
(സി) 1970
(ഡി) 1982

ഉത്തരം: സി

വിശദീകരണം: ആദ്യത്തെ ഭൗമദിനം 1970 ഏപ്രിൽ 22-ന് ആചരിച്ചു. 2020-ൽ അതിന്റെ ആരംഭത്തിന്റെ 50 വർഷം ഞങ്ങൾ ആഘോഷിക്കുകയാണ്.

Q. ഭൗമദിനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

(എ) ഗെയ്‌ലോർഡ് നെൽസൺ
(ബി) വന്ദന ശിവ
(സി) വംഗാരി മാത്തായി
(ഡി) മാർക്ക് ബോയിൽ


ഉത്തരം: എ

വിശദീകരണം: പരിസ്ഥിതി വിദ്യാഭ്യാസത്തിനായി അമേരിക്കൻ സെനറ്റർ ഗെയ്‌ലോർഡ് നെൽസൺ ആണ് ഭൗമദിനം സ്ഥാപിച്ചത്.

Q. 2020 ഭൗമദിനത്തിന്റെ തീം എന്തായിരുന്നു? 

(എ) പ്രകൃതിയുമായി താളാത്മകത
(ബി) പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക
(സി) നമ്മുടെ ഇനങ്ങളെ സംരക്ഷിക്കുക
(ഡി) കാലാവസ്ഥാ പ്രവർത്തനം

ഉത്തരം: ഡി

വിശദീകരണം: 2020ലെ ഭൗമദിനത്തിന്റെ തീം 'കാലാവസ്ഥാ പ്രവർത്തനം' എന്നതായിരുന്നു. 2019-ലെ ഭൗമദിനത്തിന്റെ പ്രമേയം 'നമ്മുടെ ഇനത്തെ സംരക്ഷിക്കുക' എന്നതായിരുന്നു.

Q. ഭൗമദിനം ഒരു ......സംഭവമാണ്.

(എ) വാർഷിക ഇവന്റ്
(ബി) രണ്ട് വർഷത്തെ ഇവന്റ്
(സി) മൂന്ന് വർഷത്തെ ഇവന്റ്
(ഡി) നാല് വർഷത്തെ ഇവന്റ്

ഉത്തരം: എ

വിശദീകരണം: 192 രാജ്യങ്ങളിലായി 1 ബില്യണിലധികം ആളുകൾ ആഘോഷിക്കുന്ന വാർഷിക പരിപാടിയാണ് ഭൗമദിനം.

Q. ആദ്യത്തെ ഭൗമദിനാഘോഷം നടന്നത്......

(എ) സ്വീഡൻ
(ബി) യുഎസ്എ
(സി) സ്വിറ്റ്സർലൻഡ്
(ഡി) ജപ്പാൻ

ഉത്തരം: ബി

വിശദീകരണം: ആദ്യത്തെ ഭൗമദിനാഘോഷം നടന്നത് യു.എസ്.എയിലാണ്. പരിസ്ഥിതി നവീകരണത്തിന്റെ സമാധാനപരമായ പ്രകടനം നടത്താൻ ഈ ദിവസം ഏകദേശം 20 ദശലക്ഷം അമേരിക്കക്കാരെ അവരുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Monday, November 28, 2022

Job Vacancy :: ഗവ. ഓഫീസുകളിലെ താൽക്കാലിക നിയമനങ്ങൾ .

*പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ*

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●





📌📌📌📌📌📌📌📌📌📌

💢 *ശ്രദ്ധിക്കുക* 💢

കേരളത്തിലും വിദേശത്തും ആയി വരുന്ന
എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ
ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ
പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ
ജോലി അന്നെഷകർ *കൊടുത്തിരിക്കുന് കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലേ ചെയ്യുക.* 
ജോലി ഒഴിവുകൾ ദിവസവും ടെലഗ്രാം ഗ്രൂപ്പിൽ
അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക്
ചെയ്യുക.👇



*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ കാമറൂണ്‍- സെര്‍ബിയ മത്സരം സമനിലയില്‍

©️ അറിവിന്റെ ലോകം
*_👇To join this group👇_*

●▬▬▬▬▬▬▬▬▬▬▬▬▬●
ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ കാമറൂണ്‍- സെര്‍ബിയ മത്സരം സമനിലയില്‍. ഇരുവരും മൂന്ന് ഗോള്‍ വീതം നേടി.ആദ്യ മത്സരം പരാജയപ്പെട്ടതുകൊണ്ടുതന്നെ ഇരുടീമുകള്‍ക്കും ജയം അനിവാര്യമായിരുന്നു. ജീന്‍ ചാള്‍സ് കസ്റ്റല്ലെറ്റോ, വിന്‍സെന്റ് അബൂബക്കര്‍ എറിക് മാക്‌സിം ചൗപോ മോടിംഗ് എന്നവരാണ് കാറൂണിന്റെ ഗോള്‍ നേടിയത്. സ്ട്രഹിഞ്ഞ പാവ്‌ലോവിച്ച്‌, മിലിങ്കോവിച്ച്‌ സാവിച്ച്‌, അലക്‌സാണ്ടര്‍ മിട്രോവിച്ച്‌ എന്നിവരാണ് സെര്‍ബിയയുടെ ഗോളുകള്‍ നേടിയത്. സമനിലയോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമായി. ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

കാമറൂണാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. 29-ാം മിനിറ്റില്‍ കാമറൂണിന് ലഭിച്ച കോര്‍ണര്‍ കിക്ക് സെര്‍ബിയന്‍ പ്രതിരോധം ക്ലിയര്‍ ചെയ്യുന്നതില്‍ പിഴവ് കാണിച്ചപ്പോള്‍ പിന്നില്‍ നിന്ന് ഓടിയെത്തിയ കസ്റ്റല്ലെറ്റോ വല കുലുക്കി. പിന്നാലെ സെര്‍ബിയ ആക്രമണം ശക്തമാക്കി. അതിന്റെ ഫലമായി ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് അവര്‍ക്ക് ഗോളും ലഭിച്ചു. ഹെഡ്ഡറിലൂടെയാണ് പാവ്‌ലോവിച്ച്‌ ടീമിനെ ഒപ്പമെത്തിച്ചത്.

ആദ്യ പകുതിയുടെ വിസിലിന് മുമ്ബ് അവരുടെ രണ്ടാം ഗോളും പിറന്നു. സിവ്‌കോവിച്ചിന്റെ പാസില്‍ സാവിച്ച്‌ ഗോള്‍ കീപ്പറെ മറികടക്കുകയായിരുന്നു. ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ടാണ് ഗോള്‍വര കടന്നത്. രണ്ടാം പകുതി ആരംഭിച്ച്‌ തുടക്കത്തില്‍ തന്നെ സെര്‍ബിയ ഒരിക്കല്‍ കൂടി മുന്നിലെത്തി. ഇത്തവണയും സിവ്‌കോവിച്ചാണ് ഗോളിന് വഴിയൊരുക്കിയത്. മിട്രോവിച്ചിന്റെ ടാപ് ഇന്‍ സെര്‍ബിയയെ വീണ്ടും മുന്നിലെത്തിക്കുകയായിരുന്നു.

എന്നാല്‍ കാമറൂണ്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. 63-ാം മിനിറ്റില്‍ കാമറൂണ്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ആദ്യ ഗോള്‍ നേടിയ കാസ്‌റ്റെല്ലൊ ഇത്തവണ അസിസ്റ്റാണ് നല്‍കിയത്. അബൂബക്കര്‍ ഗോള്‍ കീപ്പര്‍ക്ക് മുകളിലൂടെ ചിപ് ചെയ്താണ് ഗോളാക്കി മാറ്റിയത്. ഇതിനിടെ ഒരു പ്രതിരോധ താരത്തേയും താരം മറികടന്നിരുന്നു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം കാമറൂണ്‍ ഒപ്പമെത്തി. അബൂബക്കറിന്റെ പാസില്‍ ചൗപോ മോടിംഗിന്റെ ഫിനിഷ്.

മത്സരത്തിലൊന്നാകെ പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകളുതിര്‍ക്കുന്നതിലും സെര്‍ബിയയായിരുന്നു മുന്നില്‍. എന്നാല്‍ മൂന്ന് ഗോളുകള്‍ക്ക് ശേഷം കാമറൂണ്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 28 👇*

*Group 21 👇*

*2.👇@Telegram👇*
 
  *_3.👇ഗവണ്മെന്റ്, പ്രൈവറ്റ് തൊഴിൽ അവസരങ്ങൾ ആദ്യം അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക👇_* 

                *www.kit4u.in* 

                _All in one KIT_ 
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]