Friday, July 7, 2023
ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോട്ടിൽ പുതിയ ഈസ്റ്റേൺ ക്രോസ് എലവേറ്റഡ് ടാക്സിവേ ജൂലൈ 13 മുതൽ
Saturday, June 24, 2023
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് കൂടി : ഡോക്ടർമാരുടെ കുറവ് നികത്തണമെന്ന് കെജിഎംഒഎ
Thursday, June 15, 2023
വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ഇരുചക്ര വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ പരമാവധി 60 കി.മി വേഗം
Monday, May 22, 2023
പ്ലസ്‌വണ്‍ പ്രവേശനം: 81 താത്കാലിക ബാച്ചുകള്‍ തുടരും; 30 ശതമാനം വരെ മാര്‍ജിനല്‍ സീറ്റ് വര്‍ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി
Saturday, May 20, 2023
സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാവാന്‍ റയ്യാന ബര്‍ണാവി; മെയ് 21 ന് പുറപ്പെടും
സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ഈ മാസം ബഹിരാകാശത്തേക്ക് പുറപ്പെടും. റയ്യാന ബര്‍ണാവിയാണ് (Rayyanah Barnawi) മെയ് 21 ഞായറാഴ്ച എഎക്‌സ്-2 എന്ന സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്‌സിയം സ്‌പേസ് ആണ് ദൗത്യത്തിന് നേതൃത്വം നല്‍കുക. കമ്പനിയുടെ രണ്ടാമത് സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സഹായത്തോടെ ഡ്രാഗണ്‍ സ്‌പേസ്‌ക്രാഫ്റ്റില്‍ നാല് സഞ്ചാരികളാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുക.
മുന്‍ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വൈറ്റ്‌സണ്‍ ആയിരിക്കും മിഷന്‍ ലീഡ്. ജോണ്‍ ഷോഫ്‌നര്‍ ആണ് മിഷന്‍ പൈലറ്റ്. സൗദിയില്‍ നിന്ന് തന്നെയുള്ള അലി അഖാര്‍ണിയും റയ്യാന ബര്‍ണാവിയുമാണ് എഎക്‌സ്-2 ദൗത്യത്തിലെ മിഷന്‍ സ്‌പെഷ്യലിസ്റ്റുകള്‍.
സൗദി അറേബ്യയിലെ ജനങ്ങളുടെയും എല്ലാ വനിതകളുടേയും പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും പ്രതിനിധാനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് റയ്യാന പറഞ്ഞു. രാജ്യത്തെ ലിംഗസമത്വം കൊണ്ടുവരാനായി സൗദി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് റയ്യാനയുടെ ബഹിരാകാശ യാത്ര.
ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയെന്ന നേട്ടം അടുത്തിടെ യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി കൈവരിച്ചിരുന്നു. അദ്ദേഹം ഇപ്പോഴും ബഹിരാകാശ നിലയത്തിലാണ്. 1988-ല്‍ ജിദ്ദയില്‍ ജനിച്ച റയ്യാന ന്യൂസീലാന്‍ഡിലെ ഒട്ടാഗോ സര്‍വകലാശാലയില്‍നിന്നു ബയോ മെഡിക്കല്‍ സയന്‍സസില്‍ ബിരുദവും അല്‍ഫൈസല്‍ സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
Monday, May 8, 2023
കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്, 13 ന് വോട്ടെണ്ണൽ
അവസാന ഘട്ടത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പാർട്ടി പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് റാലികളിൽ സജീവമായിരുന്നു. കൊട്ടിക്കലാശ ദിവസമായ ഇന്നലെ പരസ്പരം ആരോപണങ്ങളുന്നയിച്ച് കോൺഗ്രസും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
കർണാടകയുടെ പരമാധികാരത്തിന് മേൽ കൈകടത്താൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സോണിയാ ഗാന്ധിയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധമാണെന്ന് കാട്ടി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കർണാടകയെ ഇന്ത്യയിൽ നിന്ന് ഭിന്നിപ്പിക്കാനാണ് ടുക്ഡേ ടുക്ഡേ ഗ്യാംഗിൽ ഉൾപ്പെട്ട കോൺഗ്രസ് ശ്രമിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസും പരാതി നൽകി. രാജ്യവിരുദ്ധ പരാമർശം കോൺഗ്രസ് നടത്തിയെന്ന വ്യാജ ആരോപണം മോദി ഉന്നയിച്ചുവെന്നും നടപടി വേണമെന്നും പരാതിയിൽ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ ബെംഗളുരു നഗരത്തിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ സ്ത്രീകൾ അടക്കം പതിനായിരക്കണക്കിന് പേർ അണിനിരന്നിരുന്നു. രാഹുൽ ഗാന്ധി നഗരത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികളുമായും സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തി.
അഞ്ച് കോടി 24 ലക്ഷം വോട്ടര്‍മാരാണ് നാളെ കർണാടകയുടെ വിധിയെഴുതുന്നത്. ഇതില്‍ 2.59 കോടി സ്ത്രീകളും 2.62 കോടി പുരുഷന്മാരുമാണ് ജനവിധിയെഴുതുന്നത്. ഇത്തവണ 9,58,806 കന്നി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. മൊത്തം 52,282 പോളിംഗ് ത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിരയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സായുധ സേനകളാണ് കർണാടകയിൽ സുരക്ഷ ഒരുക്കുന്നത്. മെയ് 13 ശനിയാഴ്ച രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും.
Sunday, April 30, 2023
എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
Thursday, April 27, 2023
വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
രാജ്യവ്യാപകമായി എഫ്എം റേഡിയോ പ്രക്ഷേപണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ എഫ്എം സ്റ്റേഷനുകൾക്ക് ഇന്ന് തുടക്കമായി.
Monday, April 24, 2023
ബഫര്‍ സോണ്‍; സമ്പൂര്‍ണ നിയന്ത്രണത്തില്‍ ഇളവ് വരുത്തി സുപ്രീംകോടതി
Thursday, April 20, 2023
കിണറ്റിൽ വീണ കരടി ചത്തു; വെള്ളത്തിൽ കിടന്നത് 50 മിനിറ്റ്
Monday, April 17, 2023
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൂടി ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Job Vacancy :: കേന്ദ്ര സർക്കാരിന് കീഴിൽ ആണവ വകുപ്പിൽ ജോലി നേടാം
Wednesday, April 12, 2023
അടുത്ത ആഴ്‌ച മുതൽ എഐ ക്യാമറകൾ ഫൈൻ അടി തുടങ്ങും.ഏപ്രിൽ 20 ന് പ്രവർത്തനോദ്ഘാടനം നടക്കും
Tuesday, April 11, 2023
റെക്കോര്‍ഡ് വേഗതയില്‍ കോവിഡ് വ്യാപനം, കഴിഞ്ഞ 24 മണിക്കൂറില്‍ 5,676 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കോവിഡ് മഹാമാരി രാജ്യത്ത് വീണ്ടും മാരകമായ തോതില്‍ വ്യാപിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 5,676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇപ്പോള്‍ രാജ്യത്തെ മൊത്തം സജീവമായ കേസുകളുടെ എണ്ണം 37,093 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. അതേസമയം, തിങ്കളാഴ്ച ഇന്ത്യയിൽ 5,880 കോവിഡ് കേസുകളും 35,199 സജീവ കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവാണ് കാണുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് -19 കേസുകളുള്ള സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതാണ്. പിന്നില്‍ മഹാരാഷ്ട്ര. ഡൽഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം തീവ്രമാണ്.
അതേസമയം, ഉത്തര്‍ പ്രദേശിലും കോവിഡ് വ്യാപനം തീവ്രമാവുകയാണ്. ലഖ്‌നൗവിൽ ഒരു ദിവസം 61 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതേസമയം, സംസ്ഥാനത്തൊട്ടാകെ ആകെ 176 പുതിയ അണുബാധകൾ രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ, ഇപ്പോള്‍ സംസ്ഥാനത്തെ സജീവ് കേസുകളുടെ എണ്ണം 1,282 ആയി ഉയർന്നു.
തമിഴ്നാട്ടിലും സ്ഥിതി ഭീകരമാവുകയാണ്. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം 2,000 കടന്നതിനെത്തുടർന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് നടപടികൾ ശക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, സംസ്ഥാനത്ത് 386 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 2,099 ആയി. തിങ്കളാഴ്ച 63 കാരിയായ ഒരു സ്ത്രീ വൈറസിന് കീഴടങ്ങിയതോടെ നിലവിലെ കോവിഡ് സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകളിലേക്ക് നയിച്ചു.
റിപ്പോര്‍ട്ട് അനുസരിച്ച് ഈ മാസം തുടക്കം മുതല്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിൽ അധികമാണ്. രാജ്യത്ത് കൊറോണ വ്യാപനം കൂടുതല്‍ തീവ്രമാകുന്നു സാഹചര്യത്തില്‍ നിരവധി അടിയന്തിര നടപടികളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്വീകരിയ്ക്കുന്നത്. കോവിഡിനെ തടുക്കുന്നതിന് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്.
രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി സ്ഥിതിഗതികള്‍ സമയാസമയങ്ങളില്‍ വിലയിരുത്തുകയാണ്. അതേസമയം, കോവിഡ് കേസുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
എന്നാല്‍, "ശ്വസിക്കാൻ ബുദ്ധിമുട്ട്, ഉയർന്ന ഗ്രേഡ് പനി / കഠിനമായ ചുമ, പ്രത്യേകിച്ച് 5 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. ഉയർന്ന അപകടസാധ്യതയുള്ള ഏതെങ്കിലും രോഗങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണമെന്നും മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു. അതേസമയം, കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ഇതിനോടകം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.
Friday, April 7, 2023
വൈദ്യുതിയ്‌ക്ക് യൂണിറ്റിന് 30 പൈസ കൂട്ടണമെന്ന് കെഎസ്ഇബി.
Wednesday, April 5, 2023
അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ് വിധിച്ച് കോടതി
മധു വധക്കേസിൽ 14 പേർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യാ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ഹുസൈൻ മേച്ചേരിയിൽ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ , ആറാം പ്രതി അബൂബക്കർ , ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ് , പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കേസിലെ രണ്ടു പ്രതികളെ വെറുതെ വിട്ടിരുന്നു. നാലാംപ്രതി അനീഷ് പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെയാണ് വെറുതെ വിട്ടത്.
പ്രതികൾക്കെതിരെ അന്യായമായ സംഘം ചേരൽ, പട്ടികവർഗ്ഗ അതിക്രമം, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും തെളിഞ്ഞിരുന്നു. പൂർത്തിയാക്കിയ കേസിൽ വിധി പറയാനായി മൂന്നു തവണ നീട്ടിയ ശേഷമാണ് ഇന്ന് വിധി പറയാനായി പരിഗണിച്ചത്. വിധി വരുന്ന സാഹചര്യത്തിൽ കനത്ത പോലീസ് സന്നാഹമാണ് കോടതി പരിസരത്ത് ഉണ്ടായിരുന്നത്. മധുവിൻറെ അമ്മയ്ക്കും സഹോദരിക്കും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
2018 ഫെബ്രുവരി 22നാണ് മുപ്പതുകാരനായ മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കള്ളനെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം പിടികൂടി അട്ടപ്പാടിയിലെ മുക്കാലിയിൽ എത്തിച്ച് മധുവിനെ മർദ്ദിച്ചത്. തുടർന്ന് പോലീസ് എത്തി മധുവിനെ കസ്റ്റഡിയിലെടുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമ്പോഴേക്കും മരിച്ചിരുന്നു. പ്രതികളുടെ ആക്രമണത്തിലേറ്റ പരിക്കാണ് മധുവിൻറെ മരണ കാരണം എന്നാണ് പ്രോസിക്യൂഷൻ കേസ്. മധുവിനെ പിടികൂടി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികളിൽ ചിലർ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. തെളിവായി ഈ ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
സംഭവം നടന്ന് നാല് വർഷം പിന്നിട്ടിട്ടും വിചാരണ തുടങ്ങാത്തതിൽ മധുവിൻറെ അമ്മ കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് അഭിഭാഷകർക്ക് ചുമതല നൽകിയെങ്കിലും അവർ കേസ് ഏറ്റെടുത്തില്ല. തുടർന്ന് സി രാജേന്ദ്രനെ പ്രോസിക്യൂട്ടറായും രാജേഷ് മേനോനെ അഡീഷണൽ പ്രോസിക്യൂട്ടറായും നിയമിച്ച ശേഷമാണ് വിചാരണ തുടങ്ങാനായത്
Friday, March 31, 2023
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത അരവിന്ദ് കേജ്‌രിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത്
പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകൾ നൽകേണ്ടതില്ലെന്ന് വിധിച്ച ഗുജറാത്ത് ഹൈക്കോടതി ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് 25,000 രൂപ പിഴയും ചുമത്തി. കൂടാതെ,
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദങ്ങളുടെ വിശദാംശങ്ങൾ നൽകാൻ പിഎംഒയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോടും ഗുജറാത്ത് സർവകലാശാലയിലെയും ഡൽഹി സർവകലാശാലയിലെയും പിഐഒമാരോടും നിർദേശിക്കുന്ന ചീഫ് ഇൻഫർമേഷൻ കമ്മിഷന്‍റെ (സിഐസി) 2016ലെ ഉത്തരവും വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ബിരേൻ വൈഷ്ണവ് റദ്ദാക്കി.
റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാൾ നാലാഴ്ചയ്ക്കകം ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ തുക നിക്ഷേപിക്കണം. കേജ്‌രിവാളിന്‍റെ അഭിഭാഷകൻ പേഴ്‌സി കവീനയുടെ ആവശ്യപ്രകാരം ജസ്റ്റിസ് വൈഷ്ണവും തന്‍റെ ഉത്തരവ് സ്റ്റേ ചെയ്യാനും വിസമ്മതിച്ചു.
പ്രധാനമന്ത്രി മോദിയുടെ ബിരുദാനന്തര ബിരുദം സംബന്ധിക്കുന്ന വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന സിഐസി ഉത്തരവിനെ ചോദ്യം ചെയ്ത് ഗുജറാത്ത് സർവകലാശാല നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ഫെബ്രുവരി 9ന് ഗുജറാത്ത് ഹൈക്കോടതി ഹര്‍ജിയില്‍ വാദം കേൾക്കുന്നത് അവസാനിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
"രാജ്യത്തിന് അവരുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അറിയാൻ പോലും അവകാശമില്ലേ? ബിരുദം കോടതിയിൽ കാണിക്കുന്നതിനെ അദ്ദേഹം എന്തുകൊണ്ട് എതിർത്തു? ബിരുദങ്ങൾക്ക് പിഴ ഈടാക്കുമോ? എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നത്? നിരക്ഷരരോ വിദ്യാഭ്യാസം കുറഞ്ഞതോ ആയ പ്രധാനമന്ത്രി രാജ്യത്തിന് വളരെ അപകടകരമാണ്", ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയോട് പ്രതികരിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
വിധിക്ക് പിന്നാലെ ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രിക്കസേരയ്‌ക്കെതിരെ കള്ളം പറയുകയും മ്ലേച്ഛമായ പരാമർശങ്ങൾ നടത്തുകയും ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുന്നു, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുമായി മത്സരിക്കുകയാണ് കേജ്‌രിവാൾ, എന്നാൽ ഇന്ന് അദ്ദേഹത്തിന് ഹൈക്കോടതി തന്‍റെ സ്ഥാനം കാണിച്ചുകൊടുത്തിരിക്കുന്നു! കേജ്‌രിവാൾ ഇനി അങ്ങനെ ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു. ഇനി രാഹുലിനെപ്പോലെ ജുഡീഷ്യറിയെക്കുറിച്ച് മോശമായ അഭിപ്രായങ്ങൾ പറയുന്നത് നിരക്ഷരന്‍റെ പ്രത്യേകതയായി കണക്കാക്കും" ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു
രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ 3000 കടന്നു.
സംസ്ഥാനത്തും കൊവിഡ് രോഗികളുടെ എണ്ണത്തിലു വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരുമാസത്തിനിടെ 20 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഒമിക്രോണ്‍ വ്യാപനം തടയാന്‍ പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്കകള്‍ മാറ്റിവയ്ക്കണം. ജീവിതശൈലി രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രായമാവയവര്‍, കുട്ടികള്‍ എന്നിവര്‍ ലക്ഷണം കണ്ടാല്‍ പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം.
ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്ര ആശുപത്രി, സ്വകാര്യ ആശുപത്രികള്‍ എന്നിവ കോവിഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്ക മാറ്റിവെക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകള്‍ പ്രത്യേകം റിപോര്‍ട്ട് ചെയ്യാനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. ജീവിതശൈലി രോഗം ഉളളവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ , കുട്ടികളും ലക്ഷണം കണ്ടാല്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു മാസത്തിനിടെ 20 കോവിഡ് മരണം ഉണ്ടായിട്ടുള്ളതില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ് അധികവും. ഐസിയുവില്‍ ചികിത്സയിലുള്ളവരിലധികവും പ്രായമുള്ളവരാണ്. അവരില്‍ പ്രമേഹവും, രക്താദിമര്‍ദവും തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരാണ് അധികവും. പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും മാസ്‌ക് കൃത്യമായി ധരിക്കണം. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.
സംസ്ഥാനത്ത് വേനൽ മഴ കനക്കും. ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കൂടുതൽ മഴ സാധ്യത മലയോര മേഖലകളിലാണ്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങലും പുറപ്പെടുവിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും.
അതുകൊണ്ടുതന്നെ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും വേണം.
ഈ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ ഇരിക്കുക പുറത്തിറങ്ങരുത്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും ചെയ്യണം എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.