©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
ഒരുമാസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കി സമർപ്പിക്കാനാണ് നീക്കം.
വവ്വാലുകളുെട ആവാസ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍.
കോഴിക്കോട്: ജില്ലയിൽ നിപ്പ സാധ്യത പരിശോധിക്കാനായി വിദഗ്ധസംഘം എത്തി. രണ്ട് വർഷം മുമ്പ് കോഴിക്കോട് നിപ്പ ബാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ കൊടിയത്തൂര്‍, മണാശേരി, മാനിപുരം, കൊടുവള്ളി എന്നിവിടങ്ങളിലാണ് എത്തിയത്. ഈ പ്രദേശങ്ങളിൽ വവ്വാലുകളുടെ എണ്ണത്തിൽ എത്രത്തോളം വർദ്ധനയുണ്ടായി എന്നാണ് സംഘം പ്രധാനമായും പരിശോധന നടത്തിയത്. ഒരുമാസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കി സമർപ്പിക്കാനാണ് നീക്കം.
അതിന് മുമ്പ് വവ്വാലുകളുടെ സാംപിള്‍ ശേഖരിക്കാന്‍ സംഘം ഒരിക്കല്‍കൂടിയെത്തും. കൂടാതെ ആവാസവ്യവസ്ഥയിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ സംഭവിച്ചോ എന്നും പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ കാര്യമായ പ്രശ്നങ്ങള്‍ എവിടെയും കണ്ടെത്തിയിട്ടില്ല. വവ്വാലുകളുെട ആവാസ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. കേരളത്തിൽ ആദ്യമായി നിപ്പ വൈറസ് റിപ്പോർട്ട് ചെയതത് 2018 മെയ് മാസത്തിലാണ്. അന്ന് ആരോഗ്യ പ്രവർത്തകയടക്കം 18 പേരാണ് മരിച്ചത്. പിന്നീട് 2019ലും ഈ രോഗം സ്ഥിതീകരിച്ചു. 2018ൽ കോഴിക്കോട്ടുള്ള ചെങ്ങരോത്ത് എന്ന ഗ്രാമത്തിലായിരുന്നു ഈ പകർച്ചവ്യാധിയുടെ ഉറവിടം. എന്നാൽ 2019ൽ എറണാകുളത്തുള്ള പറവൂര്‍ സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്.
2018 മേയ് 5 നു മരിച്ച സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിത്ത് എന്നയാൾ ആണ് നിപ്പയുടെ ആദ്യ ഇരയായി കണക്കാക്കിയത്. രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണപ്പെട്ടു. മസ്തിഷ്കജ്വരമാണെന്ന ആശങ്കയിൽ സാലിഹിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അടിയന്തര ശുശ്രൂഷക്കായി പ്രവേശിച്ചപ്പോഴാണ് നിപ്പ വൈറസിനെക്കുറിച്ച് ആരോഗ്യപ്രവർത്തകർക്ക് സംശയം ഉണ്ടായത്.
തുടർന്ന് പനിയുമായി വീട്ടിൽ കഴിഞ്ഞിരുന്ന മറിയത്തിന്റേയും മൂസയുടേയും രക്തസാമ്പിളുകൾ ശേഖരിച്ച് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിക്ക് പരിശോധനക്ക് അയച്ചത് രോഗം സ്ഥിരീകരിക്കാൻ സഹായിച്ചു. മേയ് 20 നാണു ഇവരിൽ നിന്നുള്ള സാമ്പിളുകൾ മണിപ്പാലിലെ വൈറസ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് പരിശോധനക്കുശേഷം ലഭിച്ചത്. ഈ രോഗികളെ ചികിത്സിച്ച ആരോഗ്യ പ്രവർത്തക ലിനിയും അസുഖബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഒരു വൈറസ് രോഗത്തെ ചെറുക്കാനുള്ള ശേഷി കേരളത്തിന് ഇല്ലെന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഉയർന്നു വന്നിരുന്നു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment