Monday, June 19, 2023

160 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ദശലക്ഷത്തിലധികം തീര്‍ഥാടകരെ സ്വാഗതം ചെയ്ത് സൗദി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ലോകമെമ്പാടുമുള്ള 160-ലധികം രാജ്യങ്ങളിലെ രണ്ട് ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ.തൗഫീഖ് അല്‍-റബിയ പറഞ്ഞു. വാര്‍ഷിക ഹജ്ജ് തീര്‍ഥാടനത്തിനായി രാജ്യത്തേക്ക് വരുന്നവരുടെ വിമാന റിസര്‍വേഷന്‍ 17 ലക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ ദൈവത്തിന്റെ അതിഥികളെ സ്വാഗതം ചെയ്യുന്ന ഫിലിം പ്രകാശനം ചെയ്ത ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 32,000 കവിഞ്ഞതായി അദ്ദേഹം പറഞ്ഞു. 'ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംങ്ങള്‍ മഹത്തായ തല്ബിയ്യ ചൊല്ലും. ദൈവത്തിന്റെ അതിഥികള്‍ക്ക് തടസ്സങ്ങളില്ലാത്ത ഹജ്ജ് നിര്‍വഹിക്കുന്നതിന് സൗദി അറേബ്യയിലെ സര്‍ക്കാരും ജനങ്ങളും പങ്കാളികളാകും'' അദ്ദേഹം പറഞ്ഞു.
മക്ക-മദീന പള്ളികളുടെ സംരക്ഷകനായ സല്‍മാന്‍ രാജാവും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ദൈവത്തിന്റെ അതിഥികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് അല്‍-റബിയ നന്ദി പറഞ്ഞു.
മിന, അറഫാത്ത്, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങള്‍ സംയോജിത ഗതാഗത സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും സംയോജിത അടിസ്ഥാന സൗകര്യങ്ങളാല്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും പുണ്യസ്ഥലങ്ങളിലെ ഗതാഗത സംവിധാനത്തെ പരാമര്‍ശിച്ചുകൊണ്ട് അല്‍ റബിയ പറഞ്ഞു.
'തീര്‍ഥാടകര്‍ക്ക് ഉയര്‍ന്ന ആത്മീയതയും സുരക്ഷിതത്വവും ആനന്ദാനുഭൂതിയും അനുഭവപ്പെടുണ്ട്. ഭാഷകളുടെ ബാഹുല്യം കണക്കിലെടുക്കാതെ, അവരുടെ ഓര്‍മ്മകളില്‍ അവശേഷിക്കുന്നു. 9 സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്ന 17 ട്രെയിനുകള്‍, മണിക്കൂറില്‍ 72,000 യാത്രക്കാരെ സേവിക്കാന്‍ പരിസ്ഥിതി സൗഹൃദമായ മഷാന്റര്‍ ഇലക്ട്രിക് ട്രെയിന്‍ സംവിധാനം മുന്‍നിരയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം 24,000 പതിവ് ബസുകളുടെ സാന്നിധ്യവുമുണ്ട്.
തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ വിപുലമായ ക്രമീകരണങ്ങളെക്കുറിച്ചും മന്ത്രി സംസാരിച്ചു. 1,92,000 ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കൂടാര നഗരമായ മിനായിലെ എല്ലാ സൈറ്റുകളിലും ആരോഗ്യം, സുരക്ഷ, സിവില്‍ സര്‍വീസ്, ഉപകരണങ്ങള്‍ എന്നിവയുടെ വിപുലമായ സംവിധാനം ഒരുക്കിയതായും മന്ത്രി പറഞ്ഞു.
ദൈവത്തിന്റെ അതിഥികളുടെ സുഖസൗകര്യങ്ങള്‍ ഉറപ്പാക്കാനും ഹജ്ജിന്റെ സമ്പന്നമായ അനുഭവം കൈവരിക്കാനും മന്ത്രാലയം കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് അല്‍ റബീഅ ഊന്നിപ്പറഞ്ഞു. 'ഈ നേട്ടങ്ങള്‍ ഏതാനും ദിവസങ്ങളുടെ ഫലമല്ല, മറിച്ച് വര്‍ഷങ്ങളുടെ പരിശ്രമമാണ്. തീര്‍ത്ഥാടകരുടെ സുഖസൗകര്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള എല്ലാ സാധ്യതകളും അന്വേഷിച്ച് നടപ്പിലാക്കിവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

No comments:

Post a Comment