©️ അറിവിന്റെ ലോകം
👇To join this group👇
●▬▬▬▬▬▬▬▬▬▬▬▬▬●
കെ.എസ്.ആര്‍.ടി.സി.യില്‍ ശമ്പളം ഗഡുക്കളായി നല്‍കുന്നതിനു മുന്നോടിയായി പ്രതിദിന വരുമാനം എട്ടുകോടിയില്‍ എത്തിക്കാന്‍ നടപടി തുടങ്ങി. ഡിപ്പോ അടിസ്ഥാനത്തിലും ഇനി വരുമാനം കണക്കാക്കും. ഓര്‍ഡിനറിമുതല്‍ എ.സി.സ്ലീപ്പര്‍വരെയുള്ള ബസുകളില്‍നിന്നുള്ള വരുമാനവും ചെലവും പ്രത്യേകമായി കണക്കാക്കും. ദിവസവരുമാനം എട്ടുകോടിയില്‍ എത്തിക്കുന്നതിന്റെ സാധ്യതകള്‍ പരിഗണനയിലുണ്ട്.
അവധിദിവസങ്ങള്‍ കഴിഞ്ഞുവരുന്ന തിങ്കളാഴ്ചകളില്‍ വരുമാനം 10 കോടിയാക്കാമെന്നാണ് പ്രതീക്ഷ. തിരക്കില്ലാത്ത ബുധനാഴ്ചകളില്‍ ഇത് ഏഴുകോടിയായി കുറയാം. മാസവരുമാനം 240 കോടിയിലെങ്കിലും എത്തിക്കാന്‍ ഡിപ്പോതലത്തില്‍ നടപടികള്‍ ആലോചനയിലുണ്ട്. അങ്ങനെ വന്നാല്‍ ശമ്പളത്തിന് സര്‍ക്കാര്‍ സഹായത്തിന് കാത്തുനില്‍ക്കേണ്ടിവരില്ല.
അവധിദിവസങ്ങള്‍ കഴിഞ്ഞുവരുന്ന തിങ്കളാഴ്ചകളില്‍ വരുമാനം 10 കോടിയാക്കാമെന്നാണ് പ്രതീക്ഷ. തിരക്കില്ലാത്ത ബുധനാഴ്ചകളില്‍ ഇത് ഏഴുകോടിയായി കുറയാം. മാസവരുമാനം 240 കോടിയിലെങ്കിലും എത്തിക്കാന്‍ ഡിപ്പോതലത്തില്‍ നടപടികള്‍ ആലോചനയിലുണ്ട്. അങ്ങനെ വന്നാല്‍ ശമ്പളത്തിന് സര്‍ക്കാര്‍ സഹായത്തിന് കാത്തുനില്‍ക്കേണ്ടിവരില്ല.
എല്ലാമാസവും കളക്ഷന്‍ 240 കോടി രൂപ ലഭിക്കാന്‍ സാധ്യത കുറവാണ്. തിരക്കുള്ള മാസങ്ങളില്‍ വരവ് 265 കോടിവരെയാകും. തിരക്കുകുറയുമ്പോള്‍ 215 കോടിയായി കുറയുമെന്നാണ് മാനേജ്മെന്റ് കണക്കാക്കുന്നത്. ഓരോ സ്ഥലത്തെയും സ്വിഫ്റ്റ് ഉള്‍പ്പെടെയുള്ള ബസുകളുടെ എണ്ണം കണക്കിലെടുത്താണ് ഡിപ്പോകള്‍ക്ക് വരുമാനപരിധി നിശ്ചയിച്ചിട്ടുള്ളത്.
ഓരോ ഡിപ്പോയിലും പരമാവധി ബസുകള്‍ ഓടിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണം. ബസുകള്‍ ഒതുക്കിയിടുന്നതും സര്‍വീസുകള്‍ മുടങ്ങുന്നതും പരമാവധി ഒഴിവാക്കണം. ബജറ്റ് ടൂറിസം, കൊറിയര്‍ എന്നിവയില്‍നിന്നുള്ള വരവ് കണക്കുകൂട്ടില്ല. അംഗീകൃത യൂണിയനുകളുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്താനും ആലോചനയുണ്ട്.
മാസവരുമാനം 200-220 കോടി; ഡീസല്‍ ചെലവും വായ്പാ തിരിച്ചടവും കഴിഞ്ഞ് പകുതി ശമ്പളം നല്‍കാന്‍ കഴിയും
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ ഗഡുക്കളായി ശമ്പളം വേണ്ടവര്‍ക്ക് കോര്‍പ്പറേഷന്റെ സാധാരണ ചെലവുകഴിഞ്ഞ് മിച്ചംവരുന്ന തുക വീതംവെക്കും. ബാക്കി തുക സര്‍ക്കാര്‍വിഹിതം കിട്ടുന്നമുറയ്ക്ക് നല്‍കും.
ആദ്യഗഡു അഞ്ചാംതീയതിക്കകം വിതരണംചെയ്യുമെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്. ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും ശമ്പളം രണ്ടുഗഡുവായി നല്‍കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയാണ് കോര്‍പ്പറേഷന്‍.
കെ.എസ്.ആര്‍.ടി.സി.ക്ക് 200 മുതല്‍ 220 കോടിവരെയാണ് പ്രതിമാസവരുമാനം. ഡീസല്‍ ചെലവ്, വായ്പാ തിരിച്ചടവ് തുടങ്ങിയവയ്ക്കുശേഷമുള്ള തുകയില്‍നിന്ന് പകുതിശമ്പളം നല്‍കാന്‍ സാധിക്കും. സര്‍ക്കാര്‍ സഹായം കിട്ടുന്നമുറയ്ക്ക് രണ്ടാംഗഡു നല്‍കും. ഇത്തരമൊരു തീരുമാനത്തിന്റെ സാഹചര്യം ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ മന്ത്രി ആന്റണി രാജു അറിയിച്ചു.
മുഴുവന്‍ ശമ്പളവും ഒന്നിച്ചുനല്‍കണമെങ്കില്‍ ഓരോ മാസവും പകുതിയാകണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
എന്നാല്‍, കോര്‍പ്പറേഷന്റെ തീരുമാനത്തിനെതിരേ ജീവനക്കാര്‍ പ്രതിഷേധം തുടരുകയാണ്. സി.എം.ഡി. ബിജു പ്രഭാകരന്റെ കോലംകത്തിച്ചും അദ്ദേഹത്തിനെതിരേ ബസുകളില്‍ പോസ്റ്റര്‍ പതിച്ചും പ്രതിഷേധിച്ചു.
ജീവനക്കാരെ സഹായിക്കുക ലക്ഷ്യം -മന്ത്രി
ശമ്പളം ഗഡുക്കളായി നല്‍കുന്നത് ജീവനക്കാരെ ദ്രോഹിക്കാനല്ല, സഹായിക്കാനാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സംഘടനകള്‍ എതിര്‍ക്കുന്നതിന്റെ കാരണം അറിയില്ല. മാസാദ്യംതന്നെ മുഴുവന്‍ ശമ്പളവും വേണ്ടല്ലോ. പുതിയ തീരുമാനം ആരെയും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കില്ല -മന്ത്രി പറഞ്ഞു.
*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*
*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*
*"അറിവിന്റെ ലോകം" ത്തിന്റെ ഭാഗമാകുവാനായി ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*
*1.👇🏻@WhatsApp👇🏻*
*Group 26 👇*
*Group 24 👇*
*2.👇@Telegram👇*
*_3.👇facebook Page👇_*
https://www.facebook.com/All.In.One.Kit
_*Admin panel✍*_
[ _An Informative Group Of network_ ...]
No comments:
Post a Comment