Friday, March 31, 2023

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത അരവിന്ദ് കേജ്‌രിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

 നാലാഴ്ചയ്ക്കകം ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ തുക നിക്ഷേപിക്കണം.
പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) ബിരുദ, ബിരുദാനന്തര ബിരുദ  സർട്ടിഫിക്കറ്റുകൾ നൽകേണ്ടതില്ലെന്ന് വിധിച്ച ഗുജറാത്ത്  ഹൈക്കോടതി ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക്  25,000 രൂപ പിഴയും ചുമത്തി. കൂടാതെ, 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദങ്ങളുടെ വിശദാംശങ്ങൾ നൽകാൻ പിഎംഒയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോടും ഗുജറാത്ത് സർവകലാശാലയിലെയും ഡൽഹി സർവകലാശാലയിലെയും പിഐഒമാരോടും നിർദേശിക്കുന്ന ചീഫ് ഇൻഫർമേഷൻ കമ്മിഷന്‍റെ (സിഐസി) 2016ലെ ഉത്തരവും വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ബിരേൻ വൈഷ്ണവ് റദ്ദാക്കി. 
റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാൾ നാലാഴ്ചയ്ക്കകം ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ തുക നിക്ഷേപിക്കണം. കേജ്‌രിവാളിന്‍റെ അഭിഭാഷകൻ പേഴ്‌സി കവീനയുടെ ആവശ്യപ്രകാരം ജസ്റ്റിസ് വൈഷ്ണവും തന്‍റെ ഉത്തരവ് സ്റ്റേ ചെയ്യാനും വിസമ്മതിച്ചു.
പ്രധാനമന്ത്രി മോദിയുടെ ബിരുദാനന്തര ബിരുദം സംബന്ധിക്കുന്ന വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം  നൽകണമെന്ന സിഐസി ഉത്തരവിനെ ചോദ്യം ചെയ്ത് ഗുജറാത്ത് സർവകലാശാല നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ഫെബ്രുവരി 9ന് ഗുജറാത്ത് ഹൈക്കോടതി ഹര്‍ജിയില്‍ വാദം കേൾക്കുന്നത് അവസാനിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.  
"രാജ്യത്തിന് അവരുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അറിയാൻ പോലും അവകാശമില്ലേ? ബിരുദം കോടതിയിൽ കാണിക്കുന്നതിനെ അദ്ദേഹം എന്തുകൊണ്ട് എതിർത്തു? ബിരുദങ്ങൾക്ക് പിഴ ഈടാക്കുമോ? എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നത്? നിരക്ഷരരോ വിദ്യാഭ്യാസം കുറഞ്ഞതോ ആയ പ്രധാനമന്ത്രി രാജ്യത്തിന് വളരെ അപകടകരമാണ്", ഗുജറാത്ത്‌ ഹൈക്കോടതിയുടെ വിധിയോട് പ്രതികരിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
വിധിക്ക് പിന്നാലെ ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രിക്കസേരയ്‌ക്കെതിരെ കള്ളം പറയുകയും മ്ലേച്ഛമായ പരാമർശങ്ങൾ നടത്തുകയും ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുന്നു, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുമായി മത്സരിക്കുകയാണ് കേജ്‌രിവാൾ, എന്നാൽ ഇന്ന് അദ്ദേഹത്തിന് ഹൈക്കോടതി തന്‍റെ സ്ഥാനം കാണിച്ചുകൊടുത്തിരിക്കുന്നു! കേജ്‌രിവാൾ ഇനി അങ്ങനെ ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു. ഇനി രാഹുലിനെപ്പോലെ ജുഡീഷ്യറിയെക്കുറിച്ച് മോശമായ അഭിപ്രായങ്ങൾ പറയുന്നത്‌ നിരക്ഷരന്‍റെ പ്രത്യേകതയായി കണക്കാക്കും" ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ 3000 കടന്നു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ 3000 കടന്നു. 24 മണിക്കൂറിനിടെ 3095 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം 3016 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്.

സംസ്ഥാനത്തും കൊവി‍ഡ് രോഗികളുടെ എണ്ണത്തിലു വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 765 പേര്‍ക്ക് കൊവി‍ഡ് സ്ഥിരീകരിച്ചു. ഒരുമാസത്തിനിടെ 20 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഒമിക്രോണ്‍ വ്യാപനം തടയാന്‍ പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കൊവി‍ഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്കകള്‍ മാറ്റിവയ്ക്കണം. ജീവിതശൈലി രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രായമാവയവര്‍, കുട്ടികള്‍ എന്നിവര്‍ ലക്ഷണം കണ്ടാല്‍ പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം.

ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്ര ആശുപത്രി, സ്വകാര്യ ആശുപത്രികള്‍ എന്നിവ കോവിഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്ക മാറ്റിവെക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകള്‍ പ്രത്യേകം റിപോര്‍ട്ട് ചെയ്യാനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. ജീവിതശൈലി രോഗം ഉളളവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ , കുട്ടികളും ലക്ഷണം കണ്ടാല്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു മാസത്തിനിടെ 20 കോവിഡ് മരണം ഉണ്ടായിട്ടുള്ളതില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ് അധികവും. ഐസിയുവില്‍ ചികിത്സയിലുള്ളവരിലധികവും പ്രായമുള്ളവരാണ്. അവരില്‍ പ്രമേഹവും, രക്താദിമര്‍ദവും തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരാണ് അധികവും. പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും മാസ്‌ക് കൃത്യമായി ധരിക്കണം. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഏപ്രിൽ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലിലെത്തും.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞദിവസം മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ കുശാഭൗ താക്കറെ ഹാളിൽ ആരംഭിച്ച സമ്മേളനം നാളെയാണ് അവസാനിക്കുന്നത്. സുസജ്ജം, ഉജ്ജീവനം, സന്ദർഭോചിതം എന്ന വിഷയങ്ങളിലാണ് ത്രിദിന സമ്മേളനം നടന്നുകൊണ്ടിരിക്കുന്നത്

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൈനിക മേധാവികളെ ഇന്ന് അഭിസംബോധന ചെയ്യും. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആണ് ചർച്ചകൾ നടക്കുന്നത്. സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള സായുധ സേനയുടെ തയ്യാറെടുപ്പും പ്രതിരോധ ആവാസവ്യവസ്ഥയിലെ പുരോഗതിയും സമ്മേളനത്തിൽ അവലോകനം ചെയ്യുന്നു.

ഏപ്രിൽ ഒന്നിന് നടക്കുന്ന സമ്മേളനത്തിൽ സായുധ സേനയുടെ ഉന്നത സൈനിക മേധാവികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും അവരുമായി സുരക്ഷാ വെല്ലുവിളികളെ കുറിച്ചും പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തും. ഉന്നത സൈനിക ഉദ്യോഗസ്ഥർക്കൊപ്പം ആറുമണിക്കൂറോളം ചെലവഴിക്കുന്ന പ്രധാനമന്ത്രി, പ്രതിരോധ മേഖലയിലെ തദ്ദേശീയ കണ്ടുപിടുത്തങ്ങളുടെ പ്രദർശനവും സന്ദർശിക്കും.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെ, നേവി ചീഫ് അഡ്മിറൽ ആർ ഹരി കുമാർ, എയർ ചീഫ് മാർഷൽ വി ആർ ചൗധരി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. സമ്മേളനത്തിൽ രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ മെയ്‌ക്ക് ഇൻ ഇന്ത്യയുടെ നവീകരണവും നടപ്പാക്കലും സൈന്യം പ്രദർശിപ്പിക്കും.

ആദ്യ ദിവസം സിഡിഎസ് ജനറൽ 
അനിൽ ചൗഹാൻ, മൂന്ന് സായുധ സേനാ മേധാവികൾ ഉൾപ്പെടെയുള്ളവരെ അഭിസംബോധന ചെയ്തിരുന്നു. കര, നാവിക, വ്യോമസേന ഉദ്യോഗസ്ഥർ, പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

സംസ്ഥാനത്ത് വേനൽ മഴ കനക്കും. ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●
സംസ്ഥാനത്ത് വേനൽ മഴ കനക്കും. ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ മലയോര മേഖലകളില്‍ ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിച്ചിട്ടുണ്ട്.

കൂടുതൽ മഴ സാധ്യത മലയോര മേഖലകളിലാണ്.   കേരള തീരത്ത് ഉയർന്ന  തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.  കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.  കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.  ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങലും പുറപ്പെടുവിച്ചിട്ടുണ്ട്.  അവ എന്തൊക്കെയാണെന്ന് നോക്കാം. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. 
അതുകൊണ്ടുതന്നെ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.  ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും വേണം.
ഈ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കുഴപ്പമില്ല.  അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.  ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ ഇരിക്കുക പുറത്തിറങ്ങരുത്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും ചെയ്യണം എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

പ്രശസ്ത സാഹിത്യകാരി സാറ തോമസ് അന്തരിച്ചു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

തിരുവനന്തപുരത്തെ വസതിയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. സംസ്ഥാന ദേശീയ തലങ്ങളിൽ പ്രശസ്തയായ സാഹിത്യകാരിയായിരുന്നു സാറാ തോമസ്. 

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 1979 ൽ നാർമടിപ്പുടവ എന്ന രചനയ്‌ക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ജീവിതം എന്ന നദി’ ആണ് ആദ്യനോവൽ. സാറാ തോമസിന്റെ ‘മുറിപ്പാടുകൾ’ എന്ന നോവൽ പിഎ ബക്കർ മണിമുഴക്കം എന്ന സിനിമയാക്കി.

നാർമടിപ്പുടവ, ദൈവമക്കൾ, അഗ്‌നിശുദ്ധി, ചിന്നമ്മു, വലക്കാർ, നീലക്കുറിഞ്ഞികൾ ചുവക്കും നേരം, ഗ്രഹണം, തണ്ണീർപ്പന്തൽ, യാത്ര, കാവേരി എന്നിവയാണ് സാറാ തോമസിന്റെ ശ്രദ്ധേയ കൃതികൾ.

സംസ്‌കാരം നാളെ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് പാറ്റൂർ മാർത്തോമ പള്ളി സെമിത്തേരിയിൽ നടക്കും.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വില വർധന നാളെ മുതൽ പ്രാബല്യത്തിൽ; മദ്യവിലയും ഉയരും

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഭൂമിയുടെ ന്യായ വിലയിലും നാളെ മുതൽ വർധനയുണ്ടാകും.
ഇന്ധന വില വർധനവാണ് സാധാരണക്കാരുടെ നടുവൊടിക്കുന്നത്.
നാളെ മുതൽ മദ്യത്തിന് 10 രൂപയുടെയെങ്കിലും വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം :  സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധന നാളെ മുതൽ പ്രാബല്യത്തിൽ.  ലിറ്ററിന് 2 രൂപയാണ് അധികം നൽകേണ്ടി വരിക. ഇന്ധന വിലയ്ക്ക് പുറമെ മദ്യത്തിനും ഭൂമിയുടെ ന്യായ വിലയിലുമെല്ലാം നാളെ മുതൽ വർധനയുണ്ടാകും. പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് അവയെല്ലാം അവഗണിച്ച് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്. 
ഇന്ധന വില വർധനവാണ് സാധാരണക്കാരുടെ നടുവൊടിക്കുന്നത്. ക്ഷേമ പെൻഷനുകൾ നൽകാൻ വേണ്ടിയുള്ള പണം കണ്ടെത്താനായാണ് ബജറ്റിൽ പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തിയത്. ഇതാണ് നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്. തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നെങ്കിലും സർക്കാർ പിന്നോട്ട് പോകാൻ തയ്യാറായില്ല. ഇതിനിടെ പെട്രോൾ, ഡീസൽ വില ഒരു രൂപയെങ്കിലും കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും അതും ഉണ്ടായില്ല. 
സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് 10 രൂപയുടെയെങ്കിലും വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 രൂപ മുതൽ 999 രൂപ വരെയുള്ള മദ്യത്തിന് കുപ്പി ഒന്നിന് 20 രൂപയും 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പി ഒന്നിന് 40 രൂപയുമാണ് സെസ് നൽകേണ്ടി വരിക. ഇതിനോടൊപ്പം ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും.  കഴിഞ്ഞ 13 വർഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വില വർധിപ്പിച്ചത്. സെന്റിന് ഒരുലക്ഷം ന്യായവില 20 ശതമാനം കൂടുമ്പോൾ 1,20,000. ഇതിനോടൊപ്പം 8 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും 2 ശതമാനം രജിസ്ട്രേഷൻ ഫീസും കൂടിയാകുമ്പോൾ പ്രമാണ ചെലവിലും ആനുപാതികമായ വർധനയുണ്ടാകും. 
ഭൂനികുതിയും അഞ്ച് ശതമാനം വർധിക്കും. കെട്ടിട നികുതി നിരക്കിലും വിവിധ അപേക്ഷകളുടെ ഫീസ് നിരക്കിലുള്ള വര്‍ദ്ധനയും ബജറ്റിൽ നിർദ്ദേശിച്ചിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട മാർഗരേഖ തയ്യാറാക്കേണ്ടത് തദ്ദേശ വകുപ്പാണ്. വിശദമായ ഉത്തരവ് വൈകാതെ തന്നെ പുറത്തിറങ്ങുമെന്നാണ് സൂചന. 2022-23 സാമ്പത്തിക വർഷം അവസാനിച്ച് പുതിയ സാമ്പത്തിക വർഷത്തിലേയ്ക്ക് കടക്കുന്നതോടെ ചെലവുകളും കൂടുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ പ്രഖ്യാപിച്ച നികുതി, സെസ് എന്നിവ നടപ്പിലാക്കാൻ പോകുന്ന 2023-24 സാമ്പത്തിക വർഷത്തിൽ അധിക ബാധ്യതയാണ് ജനങ്ങളിലേയ്ക്ക് എത്തുന്നത്. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Thursday, March 30, 2023

Job Vacancy : ഡിഫൻസ് ജോലി ആഗ്രഹിക്കുന്ന വർക്ക് CRPF വിജ്ഞാപനം | 9000+ ഒഴിവുകൾ | ശമ്പളം ₹69,100 രൂപ വരെ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

കോൺസ്റ്റബിൾ (ടെക്‌നിക്കൽ & ട്രേഡ്‌സ്‌മാൻ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ്, പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം 


*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഈ 5 ശീലങ്ങള്‍ പാലിച്ചാല്‍ മാത്രം മതി, കുടവയര്‍ അപ്രത്യക്ഷമാകും

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬

കുടവയര്‍ കുറയ്ക്കാനായി നിരവധി വഴികള്‍ നമുക്ക് ഇന്ന് ലഭ്യമാണ്. ഇതെല്ലാം പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ല എങ്കില്‍ വിഷമിക്കേണ്ട, ചില ചെറിയ ശീലങ്ങള്‍ പാലിച്ചാല്‍ ഈ പ്രശ്നത്തില്‍നിന്നും മോചനം നേടാം.
Belly Fat: ഇന്ന് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്  അമിത വണ്ണവും ഒപ്പം  കുടവയറും.  കൊഴുപ്പ് വയറ്റില്‍ അടിഞ്ഞ് ശരീരത്തിന്‍റെ ഘടന തന്നെ മാറുന്ന അവസ്ഥയില്‍നിന്നുള്ള മോചനം അത്ര എളുപ്പമല്ല എന്ന് നമുക്കറിയാം.
കുടവയര്‍ കുറയ്ക്കാനായി നിരവധി വഴികള്‍ നമുക്ക് ഇന്ന് ലഭ്യമാണ്. ഇതെല്ലാം പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ല എങ്കില്‍ വിഷമിക്കേണ്ട, ചില ചെറിയ ശീലങ്ങള്‍ പാലിച്ചാല്‍ ഈ പ്രശ്നത്തില്‍നിന്നും മോചനം നേടാം. അതായത്, ഈ  ശീലങ്ങള്‍ പാലിച്ചാല്‍ വളരെ എളുപ്പം ഫലം കാണുവാന്‍ സാധിക്കും എന്ന് പറയുന്നില്ല, എന്നാല്‍, നിങ്ങൾ ഇത് ദിവസവും  ഒരു പ്രവര്‍ത്തികമാക്കിയാൽ,  അതിന്‍റെ ഫലം തീര്‍ച്ചയായും ലഭിക്കും.  
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ എന്തൊക്കെ ശീലങ്ങളാണ് പാലിക്കേണ്ടത് എന്ന് നോക്കാം 
1. ചൂടുവെള്ളം കുടിക്കുക  (Drink Hot water to loss Belly fat)
ദിവസവും ധാരാളം വെള്ളം കുടിയ്ക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് ജലദോഷം പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുമെന്ന് മാത്രമല്ല, നിങ്ങളുടെ ശരീരഭാരം  കുറയ്ക്കാന്‍ സഹായിയ്ക്കുകയും ചെയ്യും. രാവിലെ വെറും വയറ്റില്‍  ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ശീലമാക്കുക. ഇത്  നിങ്ങളുടെ ദഹനവ്യവസ്ഥയും സുഗമമാകും. രണ്ടാഴ്ചയ്ക്കുള്ളിൽ ചൂടുവെള്ളം ശരീരത്തിൽ വരുത്തുന്ന മാറ്റം  നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും.

2. വെളുത്ത വസ്തുക്കളായ ഉപ്പ്, പഞ്ചസാര തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക (Consume Salt and Sugar in low quantity to reduce belly fat ) 
പഞ്ചസാരയും ഉപ്പും ശരീരത്തിന് ഏറെ ദോഷംചെയ്യുന്ന രണ്ട് വസ്തുക്കളാണ്. ഇവയുടെ അമിത ഉപയോഗം  ശരീരഭാരം കൂട്ടും. ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം അമിതവണ്ണത്തിന് കാരണമാകും. പല പഠന റിപ്പോർട്ടുകളിലും, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കൂടാതെ, ഉപ്പിന്‍റെ അമിതമായ ഉപഭോഗവും പൊണ്ണത്തടിക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 
3. കൂടെക്കൂടെ എന്തെങ്കിലും കഴിക്കുന്ന ശീലം ഉപേക്ഷിക്കുക   (Eat food in regular intervals to reduce belly fat) 
വിശന്നില്ലെങ്കിലും കൂടെക്കൂടെ എന്തെങ്കിലും കഴിയ്ക്കുക എന്നത് ചിലരുടെ ഒരു  ശീലമാണ്. എന്നാല്‍,  ഇങ്ങനെ എന്തെങ്കിലും കഴിയ്ക്കണം എന്ന് തോന്നുമ്പോള്‍ വെള്ളം കുടിയ്ക്കുക, വെള്ളം കുടിച്ചതിന്  ശേഷം  വിശപ്പ് തോന്നിയാൽ മാത്രം ഭക്ഷണം കഴിക്കുക.
4. നാരുകൾ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക (Eat a lot food with fiber to reduce belly fat) 
ഭക്ഷണത്തിലെ നാരുകൾ നിങ്ങളുടെ ദഹനം ശരിയായി നിലനിർത്തുന്നു, അതിനാൽ പൊണ്ണത്തടി ഉണ്ടാവില്ല.  അസിഡിറ്റിയും നിയന്ത്രിക്കപ്പെടുന്നു. അതിനാൽ, തീർച്ചയായും ധാരാളം നാരുകള്‍  അടങ്ങിയ കൂടുതലായി  കഴിയ്ക്കുക.  മൈദ കൊണ്ടുള്ള വസ്തുക്കളിൽ നിന്നും അകലം പാലിക്കുക. മൈദ  പൊണ്ണത്തടി വർദ്ധിപ്പിക്കാന്‍  സഹായിക്കുന്ന ഒന്നാണ്. 
5. വ്യായാമം  ( Excercise regularly to reduce belly fat)
പതിവായി വ്യായാമം ചെയ്യുക എന്നത് ഏറെ പ്രധാനമാണ്.  വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ വ്യായാമം അത്യാവശ്യമാണ്. നിങ്ങളുടെ അരക്കെട്ടും വയറും  കേന്ദ്രീകരിച്ചുള്ള  വ്യായാമങ്ങൾ പ്രത്യകം തിരഞ്ഞെടുത്ത്  ചെയ്യാന്‍ ശ്രദ്ധിക്കുക. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: നാഷണൽ ഹെൽത്ത് മിഷനിൻ മലപ്പുറം ഡിവിഷനിൽ ജോലി നേടാൻ അവസരം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് സെക്രട്ടറി തുടങ്ങി നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കണം


*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

വിമാന കമ്പനികള്‍ യാത്രാ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


ചെറിയ പെരുന്നാള്‍, വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി നാട്ടിലേക്ക് വരുന്ന പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് വിമാന കമ്പനികള്‍ യാത്രാനിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. നാലിരട്ടിയോളമാണ് വര്‍ദ്ധനവ്.ഏറ്റവും കൂടിയ വര്‍ദ്ധനവ് ഖത്തറിലേക്കാണ്. നിലവില്‍ 10000നും 15000നും ഇടയില്‍ ഉണ്ടായിരുന്ന നിരക്കുകള്‍ 38000 മുതല്‍ 40000 വരെ ഉയര്‍ത്തി. നെടുമ്പാശേരി-ദുബായ് 9000-12000 ല്‍ നിന്നും 30000 ആക്കി കുത്തനെ ഉയര്‍ത്തി. സൗദി മേഖലയില്‍ 15000-19000 ആയിരുന്നത് 23000 രൂപ വരെ ഉയര്‍ത്തിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് വെട്ടിക്കുറച്ചതോടെ സീറ്റുകളില്‍ കുറവ് വന്നതും നിരക്ക് കൂട്ടുന്നതിന് കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലുണ്ടായ എണ്ണവിലത്തകര്‍ച്ചയെ തുടര്‍ന്ന് നാല് തവണ വിമാന ഇന്ധന വിലയില്‍ കുറവുണ്ടായി. എന്നിട്ടും ഇതിന്റെയൊന്നും ആനുകൂല്യങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നില്ല എന്നുമാത്രമല്ല ഓരോ സീസണ്‍ നോക്കി ചാര്‍ജ്ജുകള്‍ നാലിരട്ടി വര്‍ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. അതേസമയം സ്വകാര്യവൽകരണത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായി യുഎയില്‍ നിന്ന് കേരളത്തിലേക്കുള്ള 14 സര്‍വീസുകള്‍ നിര്‍ത്തലാക്കി. സാധാരക്കാരായ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഷാര്‍ജ-കരിപ്പൂര്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി. 18 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 256 പേര്‍ക്ക് യാത്രചെയ്യാവുന്ന വലിയ എയര്‍ ഇന്ത്യ വിമാനങ്ങളാണ് പിന്‍വലിച്ചത്.

▫️▫️▫️▫️▫️▫️▫️▫️▫️

       *വാർത്തകൾ*
            𝓞𝓷𝓵𝓲𝓷𝓮  𝓜𝓮𝓭𝓲𝓪

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 മുതല്‍ ആരംഭിക്കും. മെയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തുംമെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒന്നാം ക്ലാസ് മുതല്‍ ഒമ്ബതാം ക്ലാസ് വരെയുള്ള പരീക്ഷാഫലം മെയ് രണ്ടിന് ഉണ്ടാകും. മെയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തും. മെയ് 20നകം എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫല പ്രഖ്യാപനം നടത്തും. സമയബന്ധിതമായി എല്ലാം നടപ്പാക്കും എന്നറിയിക്കാനാണ് കലണ്ടര്‍ നേരത്തെ തന്നെ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

സംസ്ഥാനത്തെ സ്‌കൂളുകളിലെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാഫലങ്ങളും സംബന്ധിച്ച കലണ്ടര്‍ പ്രഖ്യാപിക്കുകയാണ്. ഒന്നാം ക്ലാസ് മുതല്‍ ഒമ്ബതാം ക്ലാസ് വരെയുള്ള പരീക്ഷാഫലം മെയ് രണ്ടിന് ഉണ്ടാകും. ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 മുതല്‍ ആരംഭിക്കും.

മെയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തും. മാര്‍ച്ച്‌ 31ന് സ്‌കൂള്‍ അടയ്ക്കുകയും ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുകയും ചെയ്യും. മെയ് 20നകം എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫല പ്രഖ്യാപനം നടത്തും. സമയബന്ധിതമായി എല്ലാം നടപ്പാക്കും എന്നറിയിക്കാനാണ് കലണ്ടര്‍ നേരത്തെ തന്നെ പ്രഖ്യാപിക്കുന്നത്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഡൽഹിയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അടിയന്തര യോ​ഗം വിളിച്ച് ഡൽഹി സർക്കാർ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ഡൽഹിയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അടിയന്തര യോ​ഗം വിളിച്ച് ഡൽഹി സർക്കാർ. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാർ തിങ്കളാഴ്ച ഡൽഹിയിൽ അടിയന്തര യോഗം വിളിച്ചു. ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് യോ​ഗം വിളിച്ചിരിക്കുന്നത്.
2022 ഓ​ഗസ്റ്റ് 31ന് ശേഷം ആദ്യമായി ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകൾ ബുധനാഴ്ച 300 ആയി ഉയർന്നു. അതേസമയം പോസിറ്റിവിറ്റി നിരക്ക് 13.89 ശതമാനമായി ഉയർന്നതായി നഗര ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ സജീവ കോവിഡ് കേസുകളുടെ എണ്ണം 806 ആണ്. ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് വിളിച്ച യോഗത്തിൽ ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ഡയറക്ടർമാർ എന്നിവർ പങ്കെടുക്കും.

കോവിഡ് വാക്സിനിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രതിരോധശേഷിയുള്ള ഒമിക്രോൺ വേരിയന്റായ XBB.1.16-ന്റെ ഉപ പരമ്പരയാണ് പെട്ടെന്ന് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നതിന് പിന്നിലെന്നാണ് ആരോ​ഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. പ്രതിരോധശേഷി ക്രമാതീതമായി കുറയുന്നതും മുൻകരുതലുകളുടെ കുറവും ജനിതകമാറ്റങ്ങളുമാണ് കേസുകൾ വർധിക്കാൻ കാരണമെന്ന് നാഷണൽ ഐഎംഎ കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോ ചെയർമാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഡോ രാജീവ് ജയദേവൻ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.
“കോവിഡ് -19 ഒരു ചാക്രിക വൈറൽ രോഗമാണ്, അതിനർത്ഥം ഇടയ്ക്കിടെ വ്യാപനം ഉണ്ടാകും എന്നാണ്. പ്രതിരോധശേഷി ക്രമേണ ക്ഷയിക്കുക, മുൻകരുതലുകൾ കുറയുക, കൂടുതൽ ആൾക്കൂട്ടങ്ങൾ ഉണ്ടാകുക, യാത്രകൾ, ജനിതകമാറ്റങ്ങൾ എന്നിവ പ്രതിരോധ കുത്തിവയ്പ്പിൽ നിന്നോ മുൻകാല അണുബാധയിൽ നിന്നോ ഇവ രണ്ടിൽ നിന്നോ മനുഷ്യന്റെ രോഗപ്രതിരോധത്തിൽ നിന്ന് രക്ഷപ്പെടാൻ വൈറസിനെ അനുവദിക്കുന്ന കാരണങ്ങളിൽ ഉൾപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Wednesday, March 29, 2023

വൃക്ക രോഗങ്ങളെ പേടിക്കണം; ആദ്യ ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനം!

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ശരീരത്തിലെ മാലിന്യങ്ങൾ വേർതിരിക്കുക എന്ന പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് വൃക്ക.
ജീവിത ശൈലിയാണ് പലപ്പോഴും വൃക്ക സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നത്.
വൃക്ക സംബന്ധമായ രോഗങ്ങൾ സാധാരണഗതിയിൽ തുടക്കത്തിൽ തന്നെ തിരിച്ചറിയപ്പെടാറില്ല.
ശരീരത്തിലെ മാലിന്യങ്ങൾ വേർതിരിക്കുക എന്ന പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് വൃക്ക. വാരിയെല്ലിന്റെ അടിയിലായി സ്ഥിതി ചെയ്യുന്ന രണ്ട് ബീൻ ആകൃതിയിലുള്ള അവയവമാണ് ഇത്. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ വേർതിരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ജോലി. ശരീരത്തിന്റെ പിഎച്ച് ലെവൽ, ഉപ്പ്, പൊട്ടാസ്യം എന്നിവയുടെ അളവ് നിയന്ത്രിക്കുന്ന ജോലിയും വൃക്കയുടേതാണ്. 
ജീവിത ശൈലിയാണ് പലപ്പോഴും വൃക്ക സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നത്. പലപ്പോഴും മൂത്രത്തിൽ കല്ല് പോലെയുള്ള പല വൃക്ക സംബന്ധമായ അസുഖങ്ങളും ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ പലർക്കും കഴിയാറില്ല. അതിനാൽ തന്നെ ഇത്തരം രോഗങ്ങളുടെ ആദ്യ ലക്ഷണങ്ങൾ എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. 
90 ശതമാനം രോഗികളിലും അവസാന ഘട്ടം വരെ രോഗലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വൃക്ക സംബന്ധമായ രോഗങ്ങൾ സാധാരണഗതിയിൽ തുടക്കത്തിൽ തന്നെ തിരിച്ചറിയപ്പെടാറില്ല. സെറം ക്രിയാറ്റിനിൻ, യൂറിൻ ആൽബുമിൻ ഡിറ്റക്ഷൻ തുടങ്ങിയവയുടെ സഹായത്തോടെ രോഗനിർണ്ണയം നടത്താം. 
വൃക്ക തകരാറുള്ള രോഗികൾക്ക് ശരീരമാസകലം നീർവീക്കം, ചിലപ്പോൾ മൂത്രത്തിൽ രക്തം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഉയർന്ന രക്തസമ്മർദ്ദം വൃക്ക സംബന്ധമായ രോഗങ്ങളുടെ മുന്നറിയിപ്പായി കണക്കാക്കാം. പ്രമേഹം, അമിത വണ്ണം എന്നിവയുള്ളവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും വൃക്കകളുടെ പ്രവർത്തനം പതിവായി പരിശോധിക്കേണ്ടതുണ്ടെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. 
പ്രമേഹ രോഗികൾ, രക്തസമ്മർദ്ദമുള്ളവർ, കുടുംബത്തിൽ വൃക്ക രോഗികൾ ഉള്ളവർ എന്നിവരാണ് പ്രധാനമായും രോഗനിർണയം നടത്തേണ്ടത്. യൂറിൻ ടെസ്റ്റിലൂടെയും രക്തസമ്മർദ്ദ പരിശോധനയിലൂടെയുമെല്ലാം വൃക്ക രോഗങ്ങളുടെ ലക്ഷണങ്ങൾ കണ്ടെത്താവുന്നതാണ്. 
വൃക്കകൾ സ്വാഭാവികമായി വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കൾ
ശുചിയായ വൃക്കകൾക്ക്  അവയുടെ ജോലി കൃത്യമായി ചെയ്യാൻ കഴിയും. ഇതിലൂടെ കിഡ്‌നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും. ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥ നിയന്ത്രിക്കുക, മുഖക്കുരു, ചർമ്മത്തിലെ തിണർപ്പ് തുടങ്ങിയ പ്രശ്നങ്ങൾ അകറ്റി നിർത്തുക തുടങ്ങിയവ ഇതിലൂടെ സാധ്യമാകും. നാരങ്ങാനീര്, അമര പയർ, ഔഷധ ചായ, ചെറി, ആപ്പിൾ സിഡർ വിനഗർ, ഈന്തപ്പഴം എന്നിവ വൃക്കകൾ സ്വാഭാവികമായി വൃത്തിയാക്കാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളാണ്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഒന്നാം ക്ലാസിന് 5 വയസ്സു തന്നെ; സ്കൂൾ പ്രവേശന പ്രായം വർധിപ്പിക്കുന്നില്ലെന്ന് മന്ത്രി ശിവൻകുട്ടി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ് നാട്ടിൽ കാലങ്ങളായി നിലനിൽക്കുന്ന രീതി. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം വർധിപ്പിക്കാൻ കഴിയൂ. അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാനാണ് തീരുമാനമെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി
ദേശീയ വിദ്യാഭ്യാസ നയം (2020) അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് മാനദണ്ഡം നടപ്പാക്കണമെന്നു നിർദേശിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ മാസം സംസ്ഥാനങ്ങൾക്കു കത്തയച്ചിരുന്നു. എന്നാൽ ‘നിർബന്ധമായും നടപ്പാക്കണ’മെന്നു കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനെ നിർദേശിച്ചാൽ പരിഗണിക്കാമെന്നുമാണ് സംസ്ഥാന നിലപാട്. 

കേന്ദ്ര വിദ്യാഭ്യാസ നയം ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല. കേരളത്തിൽ നിലവിലെ രീതി മാറ്റേണ്ടതില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എല്ലാ കുട്ടികളും സ്കൂളിൽ ചേരുന്നുണ്ട്. കൊഴിഞ്ഞുപോക്കു കുറവാണ്. അങ്കണവാടി, പ്രീപ്രൈമറി സംവിധാനങ്ങളും കാര്യക്ഷമമാണ്. പ്രായപരിധി പെട്ടെന്ന് 6 വയസ്സാക്കിയാൽ ആ വർഷം ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ഒരു ലക്ഷത്തിലേറെ കുറവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. സംസ്ഥാനത്തെ കേന്ദ്ര സിലബസ് സ്കൂളുകളിലുൾപ്പെടെ അടുത്തവർഷത്തെ പ്രവേശനം തുടങ്ങിക്കഴിഞ്ഞു. 5 വയസ്സുള്ള കുട്ടികളെ ഒന്നാം ക്ലാസിൽ ചേ ർക്കുന്നുമുണ്ട്.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Job Vacancy :: യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് ആവാം | 200 ഒഴിവുകൾ | തുടക്ക ശമ്പളം ₹30,000 രൂപ മുതൽ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

മിനിമം പ്ലസ്‌ടു  മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം


*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK HERE

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

അവസാന തിയ്യതി: ഏപ്രിൽ 20


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ 100 ഗോളുകള്‍ പൂര്‍ത്തിയാക്കി ഇതിഹാസതാരം ലിയോണല്‍ മെസി.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ 100 ഗോളുകള്‍ പൂര്‍ത്തിയാക്കി ഇതിഹാസതാരം ലിയോണല്‍ മെസി. കുറസാവോയ്‌ക്കെതിരെ മത്സരത്തില്‍ ഹാട്രിക് നേടികൊണ്ടാണ് മെസി നേട്ടമാഘോഷിച്ചത്.മത്സരം തുടങ്ങി 37 മിനിറ്റുകള്‍ക്കിടെ മെസി ഹാട്രിക് നേടി. നിക്കോളാസ് ഗോണ്‍സാലസ്, എന്‍സോ ഫെര്‍ണാണ്ടസ്, എയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ മോന്റീല്‍ എന്നിവരാണ് മറ്റുഗോളുകള്‍ നേടിയത്. ആദ്യപാതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്.

20-ാം മിനിറ്റിലായിരുന്നു മെസി 100 ഗോള്‍ പൂര്‍ത്തിയാക്കിയ ചരിത്രനിമിഷം. മധ്യനിരതാം ലൊ സെല്‍സോയില്‍ പാസ് സ്വീകരിച്ച മെസി, രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ വലങ്കാലുകൊണ്ട് തൊടുത്ത ഷോട്ട് ഗോള്‍വര കടന്നു. ലാറ്റിനമേരിക്കയില്‍ ആദ്യമായിട്ടാണ് ഒരു താരം രാജ്യത്തിന് വേണ്ടി 100 ഗോള്‍ പൂര്‍ത്തിയാക്കുന്നത്.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ക്ഷേമ പെൻഷൻ ലഭിക്കാൻ ബയോമെട്രിക് മസ്റ്ററിംഗ് നിർബന്ധമാക്കി സർക്കാർ ; ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കും

 
©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

2022 ഡിസംബര്‍ 31 വരെ സാമൂഹിക സുരക്ഷാ-ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം.

നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് തുടര്‍ന്നുള്ള പെന്‍ഷന്‍ ലഭിക്കുക.

നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ മസ്റ്ററിംഗ് നടത്താം. അവര്‍ക്ക് മസ്റ്ററിംഗ് അനുവദിച്ച കാലയളവ് വരെയുള്ള പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കും. എന്നാല്‍ മസ്റ്റര്‍ ചെയ്യാത്ത കാലയളവിലെ പെന്‍ഷന്‍ ലഭിക്കില്ല. മസ്റ്ററിംഗ് ചെയ്തവര്‍ക്ക് മാത്രമാണ് മസ്റ്ററിംഗിനുള്ള കാലാവധിക്കു ശേഷമുള്ള പെന്‍ഷന്‍ ലഭിക്കുക. യഥാസമയം മസ്റ്റര്‍ ചെയ്യാത്തതിനാല്‍ കുടിശിക വരുന്ന പെന്‍ഷന്‍ തുക പണം അനുവദിക്കുമ്ബോള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളു.

വയോജനങ്ങള്‍, കിടപ്പുരോഗികള്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങി അക്ഷയ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കണം. അങ്ങനെയുള്ളവര്‍ക്ക് അക്ഷയ കേന്ദ്രത്തിന്റെ പ്രതിനിധി വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുന്നതാണ്.

ആധാര്‍ ഇല്ലാതെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ്സ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, സ്ഥിരമായി രോഗശയ്യയിലുള്ളവര്‍, ആധാര്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലോ ക്ഷേമനിധി ബോര്‍ഡുകളിലോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച്‌ മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളില്‍ പോയി മസ്റ്റര്‍ ചെയ്യുന്നതിനായി 50 രൂപയും ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിന് ഫീസായി നല്‍കണം.


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഗുണനിലവാരമില്ല, രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡിസിജിഐ

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

മരുന്നുകളുടെ ഗുണനി‌ലവാരം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ 76 ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ 20 സംസ്ഥാനങ്ങളിൽ നടപടി സ്വീകരിച്ചു.
കേന്ദ്ര – സംസ്ഥാന സംഘങ്ങൾ സംയുക്തമായാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നടന്ന പരിശോധനയിൽ പങ്കെടുത്തത്.
ന്യൂഡൽഹി: രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ (ഡിസിജിഐ) റദ്ദാക്കി. ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉൽപാദപ്പിച്ചതിനാണ് ഇവയുടെ ലൈസൻസ് റദ്ദാക്കിയത്. ഈ കമ്പനികളോട് നിർമ്മാണം നിർത്തിവയ്ക്കാനും ഡിസിജിഐ ആവശ്യപ്പെട്ടു. കൂടാതെ 26 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിന്നുള്ള വ്യാജ മരുന്നുകൾ വിദേശത്തേക്ക് വിറ്റഴിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ഫാർമ കമ്പനികൾക്കെതിരെ തുടരുന്ന നടപടിയുടെ ഭാഗമായാണിത്.
മരുന്നുകളുടെ ഗുണനി‌ലവാരം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ 76 ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ 20 സംസ്ഥാനങ്ങളിൽ നടപടി സ്വീകരിച്ചു. കേന്ദ്ര – സംസ്ഥാന സംഘങ്ങൾ സംയുക്തമായാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നടന്ന പരിശോധനയിൽ പങ്കെടുത്തത്. കഴിഞ്ഞ 15 ദിവസത്തോളമായി പരിശോധന നടന്നുവരുന്നു.

ഇന്ത്യയിൽ നിർമ്മിക്കുന്ന മരുന്നുകൾ കഴിച്ച് മറ്റ് രാജ്യങ്ങലിൽ മരണവും ഗുരുതര രോഗങ്ങളും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ മാസം ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമ കമ്പനിയായ സൈഡസ് ലൈഫ് സയൻസസ് സന്ധിവാതത്തിന് ഉപയോഗിക്കുന്ന 55,000 മരുന്നുകൾ യുഎസ് വിപണിയിൽനിന്ന് തിരിച്ചു വിളിച്ചിരുന്നു. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി.
തമിഴ്നാട് ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ ഉൽപാദിപ്പിച്ച കണ്ണിലൊഴിക്കുന്ന മരുന്നും ഇത്തരത്തിൽ മുഴുവനും തിരിച്ചുവിളിച്ചിരുന്നു. ഇതിൽ അടങ്ങിയ ബാക്ടീരിയ കാഴ്ച നഷ്ടപ്പെടാൻ‌ കാരണമാകുന്നുവെന്ന യുഎസ് ആരോഗ്യ വിഭാഗത്തിന്റെ റിപ്പോർട്ടിന് പിന്നാലെയായിരുന്നു തിരിച്ചുവിളിച്ചത്. കഴിഞ്ഞ വർഷം ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് ഇന്ത്യയിൽ ഉത്പാദിപ്പിച്ച ചുമയ്ക്കുള്ള സിറപ്പാണെന്ന് ആരോപിച്ച് നോയിഡയിൽ ഒരു ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. മായം കലർന്ന മയക്കുമരുന്ന് നിർമ്മിച്ച് വിൽപന നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ശബരിമല തീർത്ഥാടക ബസ് അപകടം; മോട്ടോർ വാഹന വകുപ്പിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●

പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. അപകടം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ദേവസ്വം ബെഞ്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് ഓഫീസറോട് കോടതി ആവശ്യപ്പെട്ടു. വിഷയം ഇന്ന് കോടതി പരിഗണിക്കും. 
നിലയ്ക്കലിന് സമീപം ഇലവുങ്കലിലാണ് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ബസിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ 72 യാത്രക്കാർ ആയിരുന്നു ഉണ്ടായിരുന്നത്. 64 മുതിർന്നവരും എട്ട് കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള തീർഥാടകരായിരുന്നു അപകടത്തിൽപെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ശബരിമലയിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. 
ബസ് അമിത വേഗതയിലായിരുന്നതാണ് അപകട കാരണമെന്നാണ് സംശയം. അമിത വേഗതയിൽ വന്ന ബസ് വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാകാം എന്നാണ് വിലയിരുത്തൽ. പ്രാഥമിക പരിശോധനയിൽ ബസിന് സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം അപകടത്തിൽ പരിക്കേറ്റവരെ കോട്ടയത്തും പത്തനംതിട്ടയിലുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ 10 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും 18 പേരെ നിലയ്ക്കലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. 

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

Tuesday, March 28, 2023

Job Vacancy : 🔥🔥 ISRO യിൽ അവസരം | കേരളത്തിൽ ഉള്ളവർക്ക് അപേക്ഷിക്കാം

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬●


📘 അസിസ്റ്റന്റ്, ടെക്നീഷ്യൻസ് , ഡ്രാഫ്റ്റ് മാൻ, ഹെവി ഡ്രൈവർ, ഫയർമാൻ ഒഴിവുകൾ
📘62 ഒഴിവുകൾ
📘മിനിമം പത്താം ക്ലാസ്സ്  മുതൽ യോഗ്യത ഉള്ളവർക്ക് അവസരം
📘തുടക്കം 30,000 മുതൽ 81,100 വരെ ശമ്പളം 

ISRO IPRC Recruitment 2023: The aspirants who are looking for the Latest Central Govt Jobs can utilize this wonderful opportunity. ISRO Propulsion Complex (IPRC) has released an employment notification of the ISRO IPRC Recruitment 2023 on its official website https://www.iprc.gov.in/. Through this latest ISRO Propulsion Complex (IPRC) recruitment, Online Applications are invited from eligible and desirous candidates for fill up 62 vacancies for the posts of Technical Assistant, Technician, Draughtsman, Heavy Vehicle Driver, Light Vehicle Driver & Fireman. Aspirants who are serious about their career and if you want to make a career in ISRO Propulsion Complex (IPRC) can apply directly from the link provided below. The applicants are advised to apply well in advance to avoid rush during closing dates.


📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

OFFICIAL NOTIFICATION :: CLICK HERE

 OFFICIAL WEBSITE :: CLICK HERE

 APPLY NOW :: CLICK ഹിയർ

DISCLAIMER
 All the information on this website is published in good faith and for general information purpose only https://kit4u.in does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this website https://kit4u.in is strictly at your own risk. https://kit4u.in will not be liable for any losses and/or damages in connection with the use of our website.
From our website, you can visit other websites by following hyperlinks to such external sites. While we strive to provide only quality links to useful and ethical websites, we have no control over the content and nature of these sites. These links to other websites do not imply a recommendation for all the content found on these sites. Site owners and content may change without notice and may occur before we have the opportunity to remove a link which may have gone ‘bad’.
Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their “Terms of Service” before engaging in any business or uploading any information.
This Site provides the content from various information sources ‘as is’ and the content to be used only for informational purpose and not responsible for the inaccuracy or deficiency of the provided information. We respect Copyright Laws. If you've found the link to an illegal content, please report it to us . We will remove it in 1-3 business days. If users have any questions or suggestions regarding our privacy policy, please contact us to use from our Contact_us page.

*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]

ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു.

©️ അറിവിന്റെ ലോകം
👇To join this group👇

●▬▬▬▬▬▬▬▬▬▬▬▬▬


ദ്വിദിന സന്ദർശനത്തിനോടനുബന്ധിച്ച് പശ്ചിമ ബംഗാളിൽ എത്തിയതായിരുന്നു ദ്രൗപദി മുർമു. നേതാജിയുടെ വസതിയും ദ്രൗപദി മുർമു സന്ദർശിച്ചു. ഗവർണർ സി.വി. ആനന്ദബോസും രാഷ്‌ട്രപതിക്കൊപ്പം ഉണ്ടായിരുന്നു.

‘നേതാജി ഭവൻ സന്ദർശിച്ച് നമ്മുടെ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും മഹത്തായ വ്യക്തിത്വത്തിന് പുഷ്പാഞ്ജലി അർപ്പിച്ചുകൊണ്ടാണ് പശ്ചിമ ബംഗാൾ സന്ദർശനം ആരംഭിച്ചത്. നേതാജിയുടെ ധീരതയും ത്യാഗവും ഇന്ത്യൻ തലമുറകളെ പ്രചോദിപ്പിക്കും’- രാഷ്‌ട്രപതി ട്വീറ്റ് ചെയ്തു.

രാഷ്‌ട്രപതി രവീന്ദ്രനാഥ ടാഗോറിന്റെ വീടും സന്ദർശിച്ചു. അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ശേഷം കൊൽക്കത്തയിൽ സംഘടിപ്പിച്ച പൗര സ്വീകരണത്തിൽ രാഷ്‌ട്രപതി പങ്കെടുത്തു. കൊൽക്കത്തയിലെ രാജ്ഭവനിൽ പശ്ചിമ ബംഗാളിലെ വനവാസി വിഭാഗങ്ങളുമായി മുർമു സംവദിച്ചു.

കഴിഞ്ഞദിവസമാണ് 2 ദിവസത്തെ പശ്ചിമ ബംഗാൾ സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു കൊൽക്കത്തയിലെത്തിയത്. മുഖ്യമന്ത്രി മമത ബാനർജിയും സംസ്ഥാന ഗവർണർ സി.വി. ആനന്ദബോസും നഗരവികസനവകുപ്പ് മന്ത്രി ഫിർഹാദ് ഹക്കിമും ചേർന്ന് രാഷ്‌ട്രപതിയെ സ്വീകരിച്ചു. രാഷ്‌ട്രപതിയായതിന് ശേഷം ദ്രൗപദി മുർമു നടത്തുന്ന ആദ്യ പശ്ചിമ ബംഗാൾ സന്ദർശനമാണിത്

ഇന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു ബേലൂർ മഠം സന്ദർശിക്കും. കൊൽക്കത്തയിലെ യുകോ ബാങ്ക് 80 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിലും വിശ്വഭാരതിയുടെ വാർഷിക സമ്മേളനത്തിലും പങ്കെടുക്കും. തുടർന്ന് രാഷ്‌ട്രപതി ശാന്തിനികേതൻ സന്ദർശിക്കും ...


*#stay@Home..🏡*
*#Be_Safe😷*
*#Fight_Against_Corona💪*

*💱♻️Share ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ♻️💱*

*"അറിവിന്റെ ലോകം" ത്തിന്റെ  ഭാഗമാകുവാനായി  ലിങ്കുകളിൽ click ചെയ്ത് Join ആവുക🙏*

  *1.👇🏻@WhatsApp👇🏻*

*Group 26 👇*

*Group 24 👇*

*2.👇@Telegram👇*
 
  *_3.👇facebook Page👇_* 
https://www.facebook.com/All.In.One.Kit
 
 _*Admin panel✍*_

 [ _An Informative Group Of network_ ...]